എൻ്റെ കുത്തികുറിപ്പുകൾ

മലയാളി അസോസിയേഷന്‍ ഓഫ് ദി യു കെ യുടെ ഭാഗമായ ”കട്ടന്‍ കാപ്പിയും കവിതയും” എന്ന പരിപാടിയുടെ ആഭിമുഖ്യത്തില്‍ യുകെ യുടെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാരായ എഴുത്തുകാരെയും കവികളെയും അഭിനേതാക്കളെയും ഗായകരേയുമൊക്കെ ഉള്‍പ്പെടുത്തി, കവിയും ചിത്രകാരിയും ത്രിശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജിലെ പ്രോഫസ്സറുമായ ഡോ : കവിത ബാലകൃഷ്ണന്‍ മുഖ്യ അഥിതിയായി എത്തി, ഒരു writers network ആരംഭിച്ച സന്തോഷവാര്‍ത്ത‍ അഭിമാനപൂര്‍വ്വം അറിയിക്കട്ടെ.
19/11/2017 ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോട് കൂടി ആരംഭിച്ച പ്രഭാഷണവും അതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളും പരസ്പരം പരിചയപ്പെടുത്തലുമെല്ലാം വൈകുന്നേരം അഞ്ചു മണിയോടുകൂടി പര്യവസാനിച്ചു.
ചിത്ര രചനയെക്കുറിച്ചും കവിത രചനയെകുറിച്ചും വളരെ ആഴത്തില്‍ ശ്രീ കവിത ബാലകൃഷ്ണന്‍ വിവരിക്കുകയും, വിവിധ മേഖലകളിലുള്ള തന്‍റെ അനുഭവങ്ങളെ നമുക്കായി പകര്‍ന്നു തന്നു.
ഈ ഒരു സംഗമം സംഘടിപ്പിക്കാനുള്ള പ്രപഞ്ചത്തിന്റെ ശ്രമങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ തുടങ്ങിക്കാണണം. കലാകാരന്മാരുടെ നിര്‍മ്മാണം. സി സി ടി വി രംഗത്ത്‌ ജോലി നോക്കുന്ന, എല്ലാവരെയും ഭായി എന്ന് സംബോധന ചെയ്യുന്ന നമ്മുടെ സ്വന്തം ഭായി, നമ്മുടെ തൃശൂര്‍ ഗഡി, മുരളി ചേട്ടന്‍ ലണ്ടന്‍ ഒളിമ്പിക്സ് നടക്കുന്ന സമയത്ത് രാത്രിയിലുള്ള ചാരപ്പണി സി സി ടി വി ജോലികള്‍ക്കിടയില്‍ അന്വേഷിച്ചത് യു കെ യില്‍ നിന്നും മലയാളം ബ്ലോഗ്‌ എഴുതുന്നവരെ കുറിച്ച്കൂടിയായിരുന്നു. അങ്ങിനെ അദ്ദേഹം കണ്ടെത്തിയവരുമായി നിരന്തരസംഭാഷണങ്ങള്‍ നടക്കുകയും അതുവഴി ഇങ്ങു 2017 ല്‍ കേരള പിറവി മാസത്തില്‍ എത്തിനില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ അന്വേഷണം കുറച്ചു കൂടി വിശദമാക്കുകയും യു കെ യില്‍ ആകെമാനം നൂറ്റിയന്‍പതോളം വലുതും ചെറുതുമായ എഴുത്തുകാര്‍ ഉണ്ടെന്നു കണ്ടെത്തുകയും ചെയ്തു. അതിലെ പകുതിയായുള്ള സ്ത്രീജനങ്ങളെ  
ആംഗ്ലേയ നാട്ടിൽ നിന്നും മലയാളം പെറ്റിട്ട വനിതാ രത്നങ്ങൾ
എന്ന തലക്കെട്ടില്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ കൂടി പരിചയപ്പെടുതുകയുണ്ടായി. അപ്പോള്‍ ഇവിടെയുള്ള പുരുഷന്മാരെ കൂടി ഉള്‍പ്പെടുത്തി അടുത്ത പരിചയപ്പെടുത്തലും വന്നു. അതിനെ ഇങ്ങനെ പരിചയപ്പെടുത്തി 
ആംഗലേയ നാട്ടിലെ ഭാഷാ സ്നേഹികളായ മല്ലു വല്ലഭർ.
ഇതിനിടയില്‍ മുളപൊട്ടി വരുന്ന മറ്റൊരു ആശയമുണ്ടായിരുന്നു. ഇവിടെയുള്ള മുഴുവന്‍ എഴുത്തുകാരെയും ഉള്‍പ്പെടുതികൊണ്ടുള്ള ഒരു Writers network ലേക്കുള്ള ഒരു തുടക്കം. അങ്ങിനെ ചിന്തകള്‍ കാടുകയറിയപ്പോള്‍ മലയാളത്തു നാട് കേരളമായി സ്ഥപിതമായത്തിന്റെ ഈ അറുപത്തിയൊന്നാം വാര്‍ഷിക മാസത്തില്‍ തന്നെ അത് നടക്കുകയുമുണ്ടായി.
വളരെയധികം തിരക്കുകള്‍ക്കിടയിലും മൂന്നും നാലും മണിക്കൂര്‍ യാത്ര ചെയ്തും, ഒരു ദിവസം മുഴുവന്‍ ഈ ഒരു നിമിഷത്തിനു മാറ്റിവയ്ച്ചും, മലയാളത്തെ സ്നേഹിക്കുന്ന അതിലൂടെ തന്റെ ആശയങ്ങളെ മലയാളികള്‍ക്ക് മുന്‍പില്‍ തുറന്നു വയ്ക്കുന്ന ഒരു കൂട്ടം മലയാളികള്‍ വന്നെത്തി. ഫേസ് ബുക്കില്‍ കൂടി അടുത്തറിഞ്ഞ പലരെയും നേരിട്ട് കണ്ടപ്പോള്‍ പലതും പുതിയ ഒരനുഭവമായി. ഉച്ച ഭക്ഷണവും കട്ടന്‍ കാപ്പിയും നല്ല രസ്യന്‍ പരിപ്പ് വടയും മറ്റൊരു അനുഭവമായി മാറി.
സത്യത്തില്‍ ആരാണ് മലയാളി ??
നിങ്ങള്‍ ഓരോരുത്തരും ഈ ഒരു ചോദ്യം ചിന്തിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല……. നമ്മുടെ സംസ്കാരത്തെയും ആചാരത്തെയും ഭാഷയെയും മുന്‍നിര്‍ത്തിയുള്ള പല പരിപാടികളിലും പങ്കെടുക്കുമ്പോള്‍ ചിന്തിക്കുന്ന ചോദ്യമാണ് ഇത്. ആരാണ് മലയാളി? കേരളത്തില്‍ ജീവിക്കുന്നവരോ?? മലയാളം സംസരിക്കുന്നവരാണോ മലയാളികള്‍? മലയാളത്തെ ഇഷ്ടപ്പെടുകയും സംസരിക്കതിരിക്കയും ചെയ്യുന്നവരാണോ മലയാളികള്‍? മലയാളം എഴുതുവാനും വായിക്കാനും അറിയാതെ മലയാളി എന്ന് ഊറ്റം കൊള്ളുകയും തന്‍റെ കുട്ടികളെപോലും മലയാളം സംസാരിക്കാന്‍ ശീലിപ്പിക്കാത്ത , അതിനു അവസരമുണ്ടാക്കാത്ത മലയാളികളായ അച്ഛനും അമ്മയ്ക്കും ഉണ്ടായവരാണോ മലയാളികള്‍?.
നമ്മുടെ അനുഭവത്തില്‍ മലയാളി മാത്രമാണ് സ്വന്തം മക്കളെ മലയാളം പഠിപ്പിക്കാതെ മലയാളി എന്ന് ഊറ്റം കൊണ്ട് നില്‍ക്കുന്നത്, തമിഴ് ആളുകള്‍ ശ്രീലങ്കന്‍, ബംഗാളി, ഗുജറാത്തി, പാകിസ്താനി പഞ്ചാബി, ഈസ്ടീന്‍ യുറോപ്യന്‍ ആണെങ്കില്‍ പോലും അവരുടെ ഭാഷകള്‍ക്കാണ് മുന്‍‌തൂക്കം നല്‍കുക. പക്ഷെ മലയാളി മാത്രം എന്തെ ഇങ്ങനെ?,
ഇന്ന് വിദേശ രാജ്യങ്ങളിലുള്ള എല്ലാ മലയാളി കമ്മ്യൂണിറ്റികളുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്. ഇവിടെ മുഖ്യമായും ഉദ്ദേശിക്കുന്നത് സ്ഥിരമായി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയവരെയാണ്. ദുബായ് ഖദദര്‍ , തുടങ്ങിയ രാജ്യങ്ങളിലെ മലയാളികള്‍ക്ക് എന്നെങ്കിലും നാട്ടില്‍ തന്നെ കൂടേണ്ടി വരുമെന്ന ഒരു വിചാരമെങ്കിലുമുണ്ട്. പക്ഷെ യു കെ അമേരിക ,കാനഡ തുടങ്ങിയ മലയാളികള്‍ക്ക് തലമുറകളോളം അവിടെ തന്നെ കഴിയുകയാവും ലക്‌ഷ്യം. ഇപ്പോള്‍ നമ്മുടെ പരിപാടികള്‍ കാണാന്‍ വരുന്നത് തീരെ ചെറിയ കുട്ടികളും, പിന്നെ മുതിര്ന്നവരുമാണ്. ചെറുപ്പക്കാര്‍ വളരെ വിരളം. ഇവിടെ വലിയ എഴുത്തുകാരും കവികളുമായി നാം കണ്ടുമുട്ടുന്ന പലരുടെയും കുടുംബത്തില്‍ അവരുടെ കാലം കഴിഞ്ഞാല്‍ കല മാത്രമല്ല വിരാമം കുറിയ്ക്കുക നമ്മുടെ ഭാഷ കൂടിയായിരിക്കും. അവരും പില്‍ക്കാലത്ത് അഭിമാനിക്കും ” ഞാനും ഒരു മലയാളി”, സംസാരിക്കാന്‍ ഒട്ടും അറിയില്ല്യ, പിന്നെ പറയണോ , എഴുത്തും വായനയും.??  
എന്തുകൊണ്ട് അവര്‍ ഇത്തരം പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നു?, ഒന്നാമത്തെ കാരണം വ്യക്തം 
” എനിക്ക് മനസിലാകാത്ത പരിപാടി ഞാന്‍ എങ്ങിനയ ആസ്വദിക്കുക” ? അതിനു ഭാഷ അറിയണം, അതിനു പരസ്പര സംഭാഷണം നടക്കണം,
ഒന്ന് സ്വയം വിലയിരുത്തൂ മലയാളികള്‍ എന്ന് അഭിമാനിക്കുന്ന ജന വിഭാഗമേ, നിങ്ങളില്‍ എത്ര പേര്‍ നിങ്ങളുടെ കുടംബങ്ങളില്‍ മലയാളം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു? എത്ര പേരുടെ കുട്ടികള്‍ നന്നായി മലയാളത്തില്‍ ആശയവിനിമയം നടത്തുന്നു? കുറച്ചു കൂടി കടന്നം എത്രപേര്‍ എഴുതുന്നു? വായിക്കുന്നു?………………………..പക്ഷെ നിങ്ങളുടെ കുട്ടികളില്‍ പലരും ജര്‍മ്മന്‍ എഴുത്തും വായിക്കും, വേണമെങ്കില്‍ കവിതയും എഴുത്തും, സ്പാനിഷ്‌, അതും അതോലെ അങ്ങിനെ എത്രയോ ഭാഷകള്‍ നിങ്ങള്‍ പഠിക്കും…? കാരണം മലയാളിക്ക് ജനിതകമായ പ്രത്യേകതയാണീ ഭാഷാ പഠനം എന്ന് തോന്നുന്നു. പക്ഷെ മലയാളം വേണമെന്ന് വയ്ക്കുന്നില്ല അതിനാല്‍ പഠിക്കുന്നുമില്ല…
കുറച്ചു നാള്‍ മുന്‍പ് ഒരമ്മ അഭിമാനത്തോടെ പറയുന്നത് കേട്ടു, മോന്‍ വെള്ളക്കാര് പറയുന്നത് പോലെയാണ് ഇംഗ്ലീഷ് പറയുന്നതത്രെ. അടുത്തിടെ വന്ന കുടുംബമായതിനാല്‍ മലയാളവും അറിയാം, അതും ഭാഗ്യം.
ഭാഷ കൂടാതെയുള്ള സംസ്കാരത്തിന്റെ വളര്‍ച്ചയ്ക്ക് അതിന്റേതായ പോരായ്മകള്‍ ഉണ്ടാകും. അതിനാല്‍ ഭാഷ വളരെ മുഖ്യമായ ഘടകമാണ്. അതിനാല്‍ നിങ്ങളുടെ കുട്ടികള്‍ മലയാളത്തില്‍ കവിതയും കഥയും ഒന്നും എഴുതുന്നതിനുള്ള അത്രയും ആഴത്തിലുള്ള അറിവൊന്നും നേടിയില്ലങ്കിലും ആശയ വിനിമയത്തിനും വായനയ്ക്കും എഴുതുവാനുമുള്ള അറിവ് നേടേണ്ടത് അത്യാവശ്യമാണ് എന്ന് നാം വിലയിരുത്തുന്നു.
ജീവിക്കാന്‍ കലയും സാഹിത്യവും ഒന്നും വേണ്ടായിരിക്കാം, പക്ഷെ ജീവിതം ആസ്വാദ്യകരമാക്കുന്നതിന് കലയുടെയും സാഹിത്യത്തിന്റെയും പങ്ക് വളരെ വലുതാണ്‌. കഴിഞ്ഞ മാസം ശ്രീ പ്രഭാ വര്‍മ്മ ഇവിടെ വന്നപ്പോള്‍ കട്ടന്‍ കാപ്പിയും കവിതയും അദ്ദേഹത്തിന് വേദിയോരുക്കിയപ്പോള്‍ അമൂല്യങ്ങളായ കുറെ നിമിഷങ്ങളായി മാറി അത്. അതില്‍ അദ്ദേഹം സൂചിപ്പിച്ചത് മുഴുവന്‍ മകളിലുള്ള കാര്യങ്ങളുടെകൂടെ ഊന്നല്‍ കൊടുക്കുന്നതായിരുന്നു.
വീണ്ടും കട്ടന്‍ കാപ്പിയിലേക്ക് മടങ്ങുമ്പോള്‍ കാണാന്‍ കഴിയുന്നത്‌,
യുകെ യിലെ ആദ്യത്തെ മലയാളി സംഘടനയാണ് മലയാളി അസോസിയേഷന്‍. 1930 കളില്‍ ശ്രീ വി കെ കൃഷ്ണമേനോന്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് എകനോമിക്സ് ല്‍ പഠിക്കാന്‍ വന്ന കാലത്ത് ”കേരള സമാജം” എന്ന പേരില്‍ കുറച്ചു മലയാളികള്‍ ചേര്‍ന്ന് സിറ്റിയില്‍ കൂടിയിരുന്നുവത്രേ. വര്‍ഷങ്ങള്‍ക്കു ശേഷം അതെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിക്കുമ്പോള്‍ ഒരു പക്ഷെ വെള്ളക്കാരന് ആ പേര് വഴങ്ങാത്തതകാം കാരണം, എന്തായാലും ആ പേര് സാധ്യമായില്ല, അങ്ങിനെ മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തു. 1986 കേരള ഹൌസ് എന്നാ പേരില്‍ മേനോര്‍ പാര്‍ക്കിലുള്ള നമ്മുടെ ആസ്ഥാനമന്ദിരം വാങ്ങുമ്പോള്‍ നമുക്ക് കൌണ്‍സില്‍ ( ഗവണ്മെന്റ്) ല്‍ നിന്നും 90 ശതമാനത്തോളം ഗ്രാന്‍ഡ്‌ കിട്ടുകയുണ്ടായി. ഇപ്പോള്‍ വളരെയധികം ചാരിറ്റി പ്രവര്‍ത്തനങ്ങളും സാഹിത്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സ്വയം പരിചയപ്പെടുത്താനുള്ള അവസരത്തിൽ നമുക്കായി മലയാളി അസോസിയേഷനെ പരിചയപ്പെടുത്തിയത് ശ്രീ ശ്രീജിത്ത്‌ ആണ്.
അങ്ങിനെ ശ്രീ ഒ എന്‍ വി കുറുപ്പ് അവര്‍കള്‍ക്ക് ജ്ഞാനപീഠം അവാര്‍ഡ് കിട്ടിയ സമയം അദ്ദേഹം ലണ്ടനില്‍ എത്തി. അദ്ദേഹവുമായി കുറച്ചു സമയം പങ്കുവയ്ക്കുവാന്‍ കൂടിയ കുറച്ചു സാഹിത്യ പ്രേമികളായ മലയാളികള്‍ക്കിടയില്‍ മറ്റൊരു ആശയത്തിന്റെ വിത്തുകള്‍ പാവുകയായിരുന്നു. അഞ്ചോ, ആറോ പേര്‍ ചേര്‍ന്ന് കവിതകള്‍ പാടിയും തബല വായിച്ചും ചര്‍ച്ചകള്‍ ചെയ്തുമൊക്കെ കട്ടന്‍ കാപ്പിയും കുടിച്ചു പിരിഞ്ഞിരുന്ന ആ കൂടിച്ചേരല്‍ കാലാ കാലങ്ങളായി സാമൂഹ്യ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുവാനും, സാഹിത്യ കൃതികള്‍ ചര്‍ച്ച ചെയ്യുവാനും, നാട്ടില്‍ നിന്നും ഇവിടെയെത്തുന്ന നിരവധി അനവധി സാഹിത്യവുമായും കലയുമായും ബന്ധപ്പെട്ടവരെ വിളിച്ചു അവര്‍ക്കുള്ള അറിവുകളും അനുഭവങ്ങളും നമുക്കായി പകര്‍ന്നു തരുവാനും ഇതിലെ മുഖ്യ മുഖങ്ങളായ പ്രിയന്‍ ചേട്ടനും, മുരളി ചേട്ടനും, സുരേഷ് ചേട്ടനും സുഗതന്‍ ചേട്ടനും ജോസ് ചേട്ടനുമൊക്കെ ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ വളരെ വലുതാണ്‌. നമുക്കായി കട്ടൻ കാപ്പിയുടെ കഥ പറഞ്ഞത് മീരേച്ചിയാണ്…
” കട്ടന്‍ കാപ്പിയും കവിതയും” ഈ സംഭവം ആദ്യമായി കേള്‍ക്കുമ്പോള്‍ നമുക്കുണ്ടായ ഒരു ചിന്ത, കട്ടന്‍ കാപ്പി – കൊള്ളാം കുടിച്ചാല്‍ മതി , കുടിയ്ക്കാം, പക്ഷെ ”കവിത” …..ഇനി എഴുതണോ എന്തോ.?? അതോ പാടണമോ?? രണ്ടായാലും വലിയ പിടിയില്ല കവിതയില്‍…..ഇവരുദ്ദേശിക്കുന്നതോന്നും നമുക്ക് മനസിലാവണില്ല എന്നേ…. പിന്നെ അര്‍ഥം കൂടി പറഞ്ഞു തന്നാല്‍ സന്തോഷം അങ്ങിനെ മടിച്ചു മടിച്ചു നില്‍ക്കുന്ന സമയത്താണ്, സാക്ഷാല്‍ നമ്മുടെ ”ഭായ്” മുരളി ചേട്ടന്‍ നമ്മുടെ എഴുത്തുകള്‍ ശ്രദ്ദിച്ചു തുടങ്ങുന്നതും, അങ്ങിനെ ഒരു ക്ഷണം കിട്ടുന്നതും…..
അതിനു ശേഷം നിരവധി കട്ടന്‍ കാപ്പിയും കവിതയിലും പങ്കെടുത്തു, പലതിനും ഫോട്ടോകള്‍ എടുക്കുമെങ്കിലും, പിന്നീട് എഴുതാന്‍ സമയം കിട്ടാത്തതിനാല്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനി കഴിയുന്നതും നിങ്ങളുമായും പങ്കുവയ്ക്കാന്‍ ശ്രദ്ടിക്കാം.
പരിപാടി യുടെ മുഴവന്‍ സമയ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്‌ ശ്രീ അജിത്തേട്ടനാണ്. അദ്ദേഹത്തിനും നന്മകള്‍ ആശംസിക്കുന്നു.
അഥനീയം എന്ന പേരില്‍ കുറച്ചു എഴുത്തുകാരികള്‍ ചേര്‍ന്ന് പുറത്തിറക്കിയ ”ഒറ്റ നിറത്തില്‍ മറഞ്ഞിരുന്നവര്‍” എന്ന പുസ്തകം ഒരു നറുക്കെടുപ്പിലൂടെ രണ്ടു പേര്‍ക്ക് സമ്മാനമായി നല്‍കാന്‍ തിരഞ്ഞെടുത്തപ്പോള്‍ ഒരെണ്ണം നമുക്കും ലഭിക്കയുണ്ടായി. അണിയറ പ്രവര്‍ത്തകര്‍ക്കും നമ്മുടെ നമ്പര്‍ നിര്‍ദ്ദേശിച്ച ഡോ: കവിത ബാലകൃഷ്ണനും നമ്മുടെ നന്ദി അറിയിക്കുന്നു.
അങ്ങിനെ ഈ സാഹിത്യ സംഗമം യു കെ മലയാളികള്‍ക്കിടയില്‍ മറ്റൊരു നാഴികക്കല്ലായി മാറി. എല്ലാവരെയും കണ്ടു മുട്ടിയതില്‍ വളരെ സന്തോഷം. ഒരു ചെറിയ കാര്യം കൂടി പങ്കു വയ്ക്കാം…
”നല്ല പുസ്തകങ്ങള്‍ നല്ല ചെങ്ങാതിമാരാണ്. അതുപോലെ മോശമായി കുഴിയില്‍ ചാടിക്കാനും പുസ്തകങ്ങള്‍ക്കും കഴിയും. അതുപോലെ നിങ്ങളുടെ ഓരോ ചിന്തകളും വാക്കുകളായും രചനകളായും മാറുമ്പോള്‍ മറ്റുള്ളവരെ നന്മയിലേക്കും ഉയരങ്ങളിലെക്കും നയിക്കുന്നതല്ല അവയെങ്കില്‍, അത്യാവശ്യം നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കര സ്വാതന്ത്ര്യവും മാത്രമാണ് അതെങ്കില്‍ ദയവായി അത് മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കല്ലേ എന്നുള്ള ഒരു അപേക്ഷകൂടിയുണ്ട്.
ഏവര്‍ക്കും നന്മകള്‍ ആശംസിച്ചുകൊണ്ട് വീണ്ടും കാണാം….
Hari Kumar who hails from Ayur in Kerala is now settled in East London following his studies at Havering College of Higher Education.  Hari is a regular member of Kattankappium Kavithaum and writes regularly on ‘Ente Kuthikurippukal Facebook Page  https://www.facebook.com/groups/entekuthikurippukal/about/

KK – Dr Kavitha Album

Kattankappi-Dr കവിത ബാലകൃഷ്ണന്റെ

മലയാളി അസോസിയേഷൻ ഓഫ് ദി  യു കെ യുടെ സഹകരണത്തോടെ ശ്രീ പ്രിയൻ നടത്തി വരുന്ന കട്ടൻ കാപ്പിയും കവിതയും എന്ന പരിപാടി അറുപത്തി എട്ടു  എപ്പിസോഡുകൾ വിജയകരമായി പിന്നിടുമ്പോൾ ഇക്കഴിഞ്ഞ നവംബർ പത്തൊന്പതു ഞായറാഴ്ച കട്ടൻകാപ്പിയുടെ നേതൃത്വത്തിൽ നടത്തിയ, യു കെ യിലെ എഴുത്തുകാരുടെ സൗഹൃദക്കൂട്ടായ്മ വേറിട്ടൊരു അനുഭവമായിരുന്നു. യുകെയുടെ വിവിധഭാഗങ്ങളിൽ നിന്നും  സാഹിത്യാഭിരുചിയുള്ള ആളുകൾ ഒത്തുചേർന്നു അവരുടെ രചനകളെക്കുറിച്ചും  പുറത്തിറക്കിറക്കിയ പുസ്തകങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ചർച്ച ചെയ്തു. ഇങ്ങനെ പുതുമയുള്ള ആശയത്തെ  ഇത്ര ത്നമയത്ത്വത്തോടെ ഭംഗിയായി അവതരിപ്പിച്ച കട്ടൻ കാപ്പിയെയും അതിന്റെ സംഘാടകൻ  പ്രിയനെയും അതിലുപരി  ഈ പരിപാടിക്ക് തന്നെ കാരണഭൂതനായ ശ്രീമാൻ മുരളി മുകുന്ദനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ശ്രീ മുരളി മുകുന്ദൻ യു കെയിലെ എഴുത്തുകാരെയെല്ലാം പരിചയപ്പെടുത്തി സ്വന്തം ബ്ലോഗിൽ എഴുതിയ ഒരു ആർട്ടികളിൽ നിന്നാണ് ഈ കൂട്ടായ്‌മയുടെ  തുടക്കം. പരിപാടിയിൽ വെച്ച് മലയാളി അസോസിയേഷന്റെ പേരിൽ ശ്രീ പ്രിയനെയും മുരളീ മുകുന്ദനെയും അസോസിയേഷൻ ഭാരവാഹികൾ പ്രത്യേക അഭിനന്ദനവും  നന്ദിയും അറിയിച്ചാദരിച്ചു.

ചടങ്ങിനെ അത്യന്തം ആകർഷകവും വിജ്ഞാനപ്രദവും ആക്കിയത് പ്രശസ്ത  ചിത്രകാരിയും എഴുത്തുകാരിയും തൃശ്ശൂർ ഫൈൻആർട്സ് കൊളേജിലെ അധ്യാപികയുമായ കവിത ബാലകൃഷ്ണന്റെ സാന്നിധ്യമാണ്.

കലയെക്കുറിച്ചും ചിത്ര രചനയെ കുറിച്ചും കലയും സംസ്കാരവും നമ്മുടെ പൈതൃകവും സംരക്ഷിക്കേണ്ടതിനെ  കുറിച്ചും വിശദമായി തന്നെ കവിത സംസാരിച്ചു. ചിത്ര രചനയുടെ ആദ്യകാലം  മുതൽക്കുള്ള  ചരിത്രവും  ആരും അധികം ശ്രദ്ധിക്കാത്ത  ഏടുകളിലൂടെ സഞ്ചരിച്ചു അതിന്റെ ഉല്പത്തിയും വളര്ച്ചയും തളർച്ചയും ചിത്രകല നേരിടുന്ന പ്രശനങ്ങളുംഎല്ലാം തന്നെ  വിരസത തെല്ലുമില്ലാതെ അവതരിപ്പിക്കാൻ കവിതയ്ക്ക്  കഴിഞ്ഞു. ഇത്ര ബൃഹത്തായ ഒരു വിഷയം ഒരു മണിക്കൂറിൽ ഗുളിക രൂപത്തിൽ അതും അലിയിച്ചു എല്ലാവർക്കും ദഹിക്കത്തക്ക രീതിയിൽ സാധാരണക്കാരിലെത്തിക്കാൻ കഴിയുക എന്നത് തികച്ചും അഭിനന്ദനാർഹമാണ്. സ്വന്തം  നാടിന്റെ കലകളെ കുറിച്ചും സംസ്കാരത്തെ   കുറിച്ചും എപ്പോഴും എവിടെയും ഊറ്റം കൊള്ളുന്ന നമ്മൾ  അതിനെ സംരക്ഷിക്കാൻ  സർക്കാരോ ജനങ്ങളോ വേണ്ടരീതിയിൽ ഒന്നും ചെയ്യാറില്ലെന്നും അവർ ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇപ്പോഴും നല്ല ഒരു ആര്ട്ട് ഗാലറി പോലും  ഇല്ല. എല്ലാത്തിലും പാക്ചാത്യരെ   അനുകരിക്കുന്ന നമ്മൾ സാംസ്‌കാരിക പൈതൃകം സൂക്ഷിക്കുന്ന കാര്യത്തിൽ അവർ ചെയ്യുന്നത് അനുകരിക്കാറില്ല. അത് പോലെ  കലയിലും വ്യവസ്ഥാപിത ചട്ടക്കൂടുകൾ വിട്ടിറങ്ങി പുതിയ പരീക്ഷണത്തിന് ആരും മുന്നോട്ടു വരുന്നില്ല. വന്നാൽ തന്നെ അതിനു പ്രോത്സാഹനത്തേക്കാളേറെ വിമർശങ്ങൾ നേരിടേണ്ടി വരുന്നു. നമ്മുടെ ആളുകൾക്കിടയിൽ ഇപ്പോഴും ചിത്രകലയെക്കുറിച്ചു പറയുമ്പോൾ  ഒരു രവിവർമ്മ മാത്രമാണ് എല്ലാവർക്കും ഓർമ്മയിൽ വരുന്നതെന്നും കവിത കൂട്ടി ചേർത്തു.

സംഭാഷണത്തിനൊടുവിൽ കവിത സ്വന്തം കവിതകൾ ചൊല്ലുകയും ചെയ്തു. ഒത്തുചേരലും കലയും  കവിതയും ‘കവിതയുടെ’ കവിതയും ഒക്കെയായി എന്ത് കൊണ്ടും MAUK ക്കു അഭിമാനിക്കാവുന്ന മാറക്കാനാവാത്തത്ര മനോഹരമായ ഒരു ദിവസമായിരുന്നു നവംബർ പത്തൊന്പത്. പ്രിയനും മുരളിക്കും മലയാളി അസോസിയേഷനും അഭിമാനിക്കാവുന്ന് നേട്ടം.

View Full Albums

When service becomes worship

View City Lights Album

In 2012, two teenagers from Ilford Ashwin Varma and Janish Pillai completed a three-month work placement focussing on MAUK’s flagship project- The Elders Services. The title of their report presented to the MAUK Board was ‘Trips, Trips and more Trips!’ Taking on board the recommendations made in their report, the successive Director Board made changes to the way The Elders Services are run with trips and outings being prioritised.

As 2017 draws to a close, MAUK 60+ Sisters Club members were surprisingly treated to one last trip for the year on Tuesday 14 November. This fourth trip of the year was to see the Christmas lights in London and dinner at the famous Halal Restaurant in Aldgate. The others were to the ‘Sensational Butterflies’ exhibition at the Natural History Museum on 8 May, the SeaQuarium and Beaches at Clapton-on-Sea on 7 June and Battersea Park Peace Pagoda on 28 June.

As with the previous trips, all world issues were discussed during this trip. Influence of media, cultural changes and unethical politics in Kerala featured dominantly in these discussions. Consensus onremedies for most of these societal disintegrations was also agreed. Despite such momentous
achievements attained during the short time span of the trip, the aunties remain polarised on the most burning question of their discussion during the four visits; Which is the best Malayalam TV serial? And it remains to be seen whether we can reach an amicable agreement in this life and death matter during our trips planned for 2018.

On a serious note, we at MAUK are delighted that more and more Elders from our community are utilising the tailor-made and evolving services we
provide on a regular basis. Currently, the 60+ Sisters club meet every Tuesday afternoons from 1 pm to 4 pm and Elders Club meet every Thursday from 10 am to 3 pm.

Together with Befriending Service ‘MAUK Elders Service’ provides wide-ranging and lifechanging activities including light exercise session, diabetes
prevention programme, arts and crafts, reading and discussions, singing and poetry, food sampling, traditional Kerala lunch, card games and much more in a safe, secure and pleasant environment.

Despite all the above activities,we believe that most of ourElders come to these clubs to interact with their peers and maintain their companionship.
They come to spend time together, share their memories, talk about their weak and check up on each other. It is evident from their smiling faces that
any pain, sorrows or problems they may have, are forgotten at least during the time they spend together.

Scientific and medical research suggest that social interactions among the elderly, such as participating in activities like those at our Elders Service can have multiple benefits. In fact, some research suggests that our social wellbeing is as equally important as taking medications for our mental and
physical well-being- especially for the elderly. MAUK also has a moral responsibility to ensure the welfare of our Elders and provide them with a
platform that values them, respects them and caters to their needs. These are the reasons why MAUK have ring-fenced the Elders Service, despite a
shortage of funding, since grants from governmental organisations were stopped many years ago due to austerity.

We are aware that there are many other Elders within our local community that our services have yet to reach. We appreciate that in many families the Elders have a vital role to play such as upbringing of grandchildren, assisting with household chores, etc. However, we warmly welcome all Elders and request their families to encourage them to make use of MAUK Elders services. For Elders who have severe mobility issues, we can assist with
obtaining Dial-A-Ride membership- a free door-to-door service from Transport for London.

As we look forward to more people taking part in our enriching services and many more memorable outings in the years to come, I wish to thank all those who have made the 2017 Elders trips possible including:

Jayan Pillai and Sreekumar Kunjuraman for arranging the minibus from Ford Motor Company. Lesley Ireland and Lalli Balli of Ford Motor company for kindly letting us borrow the minibus on several occasions for MAUK use Vinod Navadhara for assisting on the day of the trips. Mahaboob of Halal
Restaurant, Aldgate for providing an excellent service and scrumptious dinner at a heavily discounted rate during our final trip of the year.

Special thanks to Ms Rajeswari Sadasivan, Director in charge of 60+ Sisters Club for being the life and breath of MAUK Elders Services. Rajeswari Aunty, the wife of the Late Sadasivan (Trustee of MAUK from 1986 to 2004), has been at the forefront of planning and delivering services to the  Elders since 2011.

Spending time with these lovely ladies during the four trips and at their sessions at Kerala House has been both a learning curve and blessing
for me. I was taken back by their knowledge of current affairs and humbled by the stories of the hardship they faced and the sacrifices they made. Listening to their life experiences have made me realise how indebted our second and third generation are to our Elders as their sacrifices know no bounds, even at their prime age. The knowledge of how much they value their independence despite any physical restrictions reminded me of how important it is for MAUK to continue providing this service. Their pride in the achievement of their children and grandchildren was evident in their conversations, yet their reluctance to depend on their children is the testament to their resilience and strength. Their unity and bond in an ever polarising world and the love and affection they have showered me reinforced my belief in humanity. I sincerely thank them for enriching my life with their knowledge and experience and for giving me the opportunity to be at their service.

MAUK, being the first Malayalee community organisation in the UK, has always been a service-orientated organisation whose activities has evolved
with the needs of the community. We are proud of the services we provide to our Elders as we believe that serving is the only true form of worship.

Sreejith Sreedharan
Secretary | MAUK

 

City Lights

Free Diabetes Prevention Programme at Kerala House

Are you at risk of developing Diabetes?
Does your family have a history of Diabetes?
Do you wish to keep healthy through exercise?

If you answered YES – Free professional help is at
hand initiated by NHS Newham Clinical Commissioning Group

Join MAUK 150Club- Free Diabetes Prevention
Programme at Kerala House Every Tuesday and Thursday

For more information call
R Sambasivan: 07961454644

 

150 Club

  • Exercise based Diabetes prevention programme.
  • Meets Every Tuesday afternoons and Thursdays mornings at Kerala House
  • To join and for further information please contact R.Sambasivan on 07961 454644

The 150Club scheme is an initiative by NHS Newham Clinical Commissioning Group (CCG), Newham Council and the 150Club  partnership – made up of the West Ham United Foundation working with the council’s leisure trust activeNewam and the Staywell Partnership.

It is an innovative 24 week programme offering local residents at risk of diabetes or cardiovascular disease a wide range of tailored physical activities to help combat the diseases. It aims to empower local people and enable them to take greater control of their own health.

Taking its name from the recommended amount of 150 minutes of exercise people should take per week, the 150Club is part of a bid to tackle high rates of diabetes and cardiovascular disease in Newham by helping people to stay healthier. The borough has the second highest predicted prevalence rate of Type 2 diabetes in England, with more than 24, 500 of residents  currently diagnosed with diabetes.

This initiative, known as the Newham Community Prescription Scheme, was first piloted in a number of Newham GP practices in 2013. The lessons learned from this initiative have now been used to roll-out the Newham Community Prescription across the borough, helping reduce the risk of long-term health complications associated with diabetes, such as heart disease, stroke or kidney disease.

GPs across the borough can now refer patients aged 18 and over who are at risk of developing diabetes or cardiovascular disease to the 150Club. These patients will be supported by lifestyle advisers, who will provide them with individual support and guidance and signpost them to one of the three organisations across the borough delivering the fitness based support. Each person will receive one-to- one assessments and the advisers will track their progress to make sure the programme is as beneficial to them as possible.

UK Malayalee Writers Meet @ Kerala House

UK യിലെ സാഹിത്യ കുതുകികളും എഴുത്തുകാരും ഒന്നിച്ചു കൂടുന്നു. സർഗ്ഗ രചനയുടെ നൂതന സങ്കേതങ്ങൾ, ഗുണ നിലവാരം, വായനയുടെ വ്യാപ്തി എന്നിവയെപ്പറ്റി ചർച്ച ചെയ്യുന്നു. UK എഴുത്തുകാരുടെ പ്രസിദ്ധീകരിച്ച കൃതികൾ പ്രദർശിപ്പിക്കുന്നു. UK യിലെ എല്ലാ മലയാള സാഹിത്യ കുതുകികളെയും, എഴുത്തുകാരെയും ലണ്ടനിലെ കേരളാഹൗസിലേക്ക് സ്വാഗതം ചെയ്യുന്നു. നേരിട്ടുള്ള ക്ഷണമായി ഇതു കണക്കാക്കുക. പുസ്തകങ്ങൾ കൊണ്ടുവരിക. പങ്കെടുക്കുക.

മുഖ്യാതിഥി – കവിയും ചിത്രകാരിയും ആയ Dr. കവിത ബാലകൃഷ്ണൻ.

Sunday 19th November 2017; 11am – 4pm.

Free parking on nearby roads.
Lunch provided.
Please confirm your attendance. Thank you

ആംഗ്ലേയ നാട്ടിൽ നിന്നും മലയാളം പെറ്റിട്ട വനിതാ രത്നങ്ങൾ ..! / AngleyaNaattilNinnum MalayalamPettittaVanitha Rathnangal ..!

‘അവിയൽ ‘എന്നത് വിവിധതരം പച്ചക്കറികൾ ഇട്ടുവെക്കുന്ന സ്വാദിഷ്ടമായ ഒരു കറി  മാത്രമല്ല , വിവിധ ശൈലികളും , പലതരം അഭിരുചികളും , വേറിട്ട മനോധർമ്മങ്ങളും കൂട്ടി ചേർത്തെഴുതിയ കഥയും , കവിതയും , യാത്രാവിവരണവും , ചരിത്രവും , പുരാണവും , അനുഭവങ്ങളും , പുളുവുമൊക്കെ കൂടി  , ഒമ്പതെഴുത്തുകാരുടെ രചനകൾ കൂട്ടിക്കലർത്തി , ഒരുമിച്ച് പ്രസിദ്ധീകരിച്ച ഒരു കിണ്ണങ്കാച്ചി പുസ്തകം കൂടിയാണ്…
ലോകത്തിന്റെ നാന ഭാഗങ്ങളിൽവസിക്കുന്ന , തീർത്തും വ്യത്യസ്ഥ ജോലികൾ ചെയ്യുന്ന ഒരു ‘മുഖപുസ്തക കൂട്ടായ്’മയിലെ ഒമ്പതു പേർ ചേർന്നെഴുതി , സാക്ഷാൽ ‘സുക്കറണ്ണന് ‘ സമർപ്പിച്ച , 215  പേജുള്ള ലോഗോസ് ബുക്ക് ഇറക്കിയ, അതിരുകളില്ലാത്ത സൗഹൃദത്തിൽ ചങ്ങാത്തം അടയാളപ്പെടുത്തുന്ന ഒരു പുതുപുത്തൻ മലയാളം പുസ്തകമാണ്   ‘അവിയൽ ..!

ഈ പുസ്തകത്തിന്റെ ഒമ്പത് രചയിതാക്കളിൽ , നാല് എഴുത്തുകാരികളും ബ്രിട്ടീഷ് മലയാളികളാണെന്നുള്ള ഒരു പ്രത്യേകത കൂടി ഉണ്ട്…

ഇന്നീ ആംഗലേയ നാട്ടിൽ ഏതാണ്ട് അമ്പതോളം ചെറുതും വലുതുമായ
പ്രശസ്തരും , അല്ലാത്തവരുമായ ഓൺ-ലൈനായും ,  ഓഫ്-ലൈനായും മലയാളത്തിൽ എഴുതുന്ന എഴുത്തുകാരികൾ ഉണ്ട് …

ഒപ്പംതന്നെ ഇന്ന് ധാരാളം സാഹിത്യ കൃതികൾ ‘യു.കെ മലയാളി’കളുടെ എഴുത്തുകളാൽ മലയാള ഭാഷയിലേക്ക് എത്തിപ്പെട്ടിട്ടുണ്ട് . യു.കെ യിലിപ്പോൾ മലയാളം എഴുത്തുകാരേക്കാൾ കൂടുതൽ എഴുത്തുകാരികൾ   ഉണ്ടെന്നതാണ് വാസ്തവം …!
‘ഡെസ്ക് ടോപ്പി’ൽ നിന്നും ‘ബുക്ക് ഷെൽഫു’കൾ പിടിച്ചടക്കിയ അതിരുകൾക്കപ്പുറത്തുള്ള ആംഗ്ലേയ നാട്ടിലെ വിവിധ ദേശങ്ങളിൽ വസിക്കുന്ന കുറച്ചു വനിതാ രത്നങ്ങളായ എഴുത്തുകാരികളെ ചെറിയ രീതിയിൽ ഇതോടൊപ്പം പരിചയപ്പെടുത്തുകയാണ് ഞാനിവിടെ…

ലണ്ടനിലുള്ള  കട്ടൻ കാപ്പിയും കവിതയുമെന്നകലാസാഹിത്യ കൂട്ടായ്മയിലൂടെ നടത്തിയ അന്വേഷണത്തിന്റെ വെളിച്ചത്തിലാണ് , യു.കെ മലയാളികളുടെ ഇടയിൽ നിന്നും പ്രഥമമായി  ഒരു വനിത  എഴുതിയ  മലയാളം പുസ്തകമായ  ‘ശീമയിലെ ഒരു പെണ്ണിന്റെ കഥ’ മുതൽ ഈയിടെ പുറത്ത് വന്ന ‘അവിയൽ’ വരെയുള്ള രചയിതാക്കളായ സ്‌ത്രീ രത്നങ്ങളെയെല്ലാം ജസ്ററ് ഒന്ന് പരിചയപ്പെടുത്തുന്നത് …

അന്നാമ്മ വർക്കി 

ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം ഒരു സായിപ്പ് കുടുംബത്തിന്റെ കൂടെ‘ബെർക്ക്ഷെയറിൽ’ വന്നുപെട്ട ‘അന്നാമ്മ വർക്കി’ എന്ന ഒരു ആയ –  തന്റെ വിരഹ വേളകളിൽ
ഒരു നോട്ടുബുക്കിലെഴുതി കുറിച്ചു വച്ചിരുന്ന എഴുത്തുകൾ  എല്ലാം കൂടി എഡിറ്റ് ചെയ്ത് ,അന്ന് കാലത്ത് , ഏതാണ്ട് അര  നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ആഗ്ലേയ നാട്ടിലെ മലയാളിയായ ആദ്യത്തെ ബിലാത്തി  എഴുത്തുകാരിയായ  , അന്നാമ്മ വർക്കിയുടെ  ‘ശീമയിലെ ഒരു പെണ്ണിന്റെ കഥ’ …!
1958 – 68  കാലങ്ങളിൽ ബ്രിട്ടണിൽ  ഉപരി പഠനത്തിന് വന്ന് , കുറച്ചു കാലം ഇന്ഗ്ലണ്ടിൽ ജോലി ചെയ്തിരുന്ന ഡോ : ആർ .കെ .മേനോനാണ്  ഇവരുടെ കുറിപ്പുകൾ പുസ്തക രൂപത്തിലാക്കി ഇവിടെ അന്നുണ്ടായിരുന്ന കേരള  സമാജത്തിലെ അംഗങ്ങൾക്ക് വിതരണം ചെയ്തതെന്ന് പറയുന്നു…

 

മാലതി മേനോൻ 

ഒപ്പം  തൃശൂർ മംഗളോദയം പ്രസ്സിൽ തന്നെ അച്ചടിപ്പിച്ച , ഈ ഡോക്റ്ററുടെ ഭാര്യയായ മാലതി മേനോൻ എഴുതിയ ‘ബ്രിട്ടൻ  അനുഭവ കഥകൾ ‘ , ‘ആപ്പിൾ അച്ചാറും ബ്രിട്ടീഷ് കറികളും’ എന്ന പാചക പുസ്തകവും പ്രസിദ്ധീകരിച്ച് ആ സമയത്തുള്ള മലയാളി കളുടെ കൂട്ടായ്‌മയായ കേരള സമാജം പ്രവർത്തകർക്കെല്ലാം കൊടുത്തിരുന്നു എന്നും പറയുന്നു…

‘ബിലാത്തി വിശേഷം  ‘ എഴുതിയ കെ.പി.കേശവമേനോനും ,_വി.കെ.കൃഷ്ണമേനോനുമൊക്കെ  ആ കാലഘട്ടങ്ങളിൽ മുന്നേ തുടങ്ങിവെച്ച കേരള സമാജമാണ് – പിന്നീട്  പരിണമിച്ച് , എഴുപത് കാലഘട്ടങ്ങളിൽ ‘മലയാളി അസോസിയേഷൻ ഓഫ് ദി യു .കെ’  ( MAUK  )  യായി രൂപം കൊണ്ടത് …!

അച്ചാമ്മ വർഗ്ഗീസ്

അതോടൊപ്പം തന്നെ രണ്ടാം  ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷ് ആർമിയുടെ ഇറാക്കിലെ സൈനിക ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചിരുന്ന കുറെ ഭാരതീയ നേഴ്സുമാരിൽ മൂന്ന് മലയാളികളടക്കം (സുന്ദരവല്ലി , റേച്ചൽ ജോൺ /അമ്മിണി , അച്ചാമ്മ വർഗ്ഗീസ്  ) പലരും പിന്നീട് 1955 -63 കാലങ്ങളിലായി ബ്രിട്ടനിലേക്ക് കുടിയേറിയപ്പോൾ , അതിലുണ്ടായിരുന്ന നേഴ്‌സുമാരിൽ ഒരാളായ  ‘അച്ചാമ്മ വർഗ്ഗീസ്’ എഴുതിയ ‘ഇന്ഗ്ലണ്ട് വിശേഷങ്ങൾ ‘ എന്ന , കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ച ഒരു ചെറിയ പുസ്തകവും പിന്നീട് മലയാളി സമാജത്തിൽ വിതരണം നടത്തിയിരുന്നു എന്നും  പറയുന്നു …

 

ഡോ :ഓമന ഗംഗാധരൻ 

പിന്നീട് ഒരു  പതിറ്റാണ്ടിന് ശേഷമാണ് ബിലാത്തിയിൽ നിന്നുള്ള  വേറൊരു  എഴുത്തുകാരിയുടെ പുസ്തകം ഇറങ്ങിയത് . നോവലിസ്റ്റ്, കഥാകൃത്ത്, ലേഖിക, സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളിൽ  ലണ്ടനിൽ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരികാരിയായ  പേര് കേട്ട എഴുത്തുകാരിയാണ് ഡോ :ഓമന ഗംഗാധരൻ .
2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു . ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി , ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്‍റെ ബോര്‍ഡ് മെമ്പര്‍ , ലണ്ടനിലെ ന്യൂഹാം കൗണ്‍സിലിന്‍റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍ എന്നീ നിലകളിൽ നല്ല രീതിയിൽ സേവനമനുഷ്ഠിച്ചു .
ഇത്തരം സ്ഥാനങ്ങൾ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി . ധാരാളം ലേഖനങ്ങളും , കവിതകളും ,പന്ത്രണ്ടോളം ചെറുകഥകളും , 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്ന് നോവലുകൾകൂടി പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് ഈ എഴുത്തുകാരി ഓമനേച്ചിയുടെ “ആയിരം ശിവരാത്രികള്‍” എന്ന നോവലാണ് ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന സിനിമയ്ക്ക് ആസ്പദമായ കഥ .
മരണം സമ്മാനിക്കുന്ന ആഴമുള്ള മുറിപ്പാടുകളും അണയാത്ത സ്നേഹത്തിന്‍റെ ജ്വാലാമുഖവും തമ്മിലുള്ള നിരന്തര സംഘര്‍ഷമാണ് നോവലിന്‍റെ പ്രമേയം. പിന്നീട്  ഇറങ്ങിയ ‘ഇലപൊഴിയും കാലവും’ ‘തുലാവർഷവും ‘ ‘അരയാലിന്റെ ഇലകളും ‘ മറ്റും ലണ്ടൻ ജീവിതവും , ഗൃഹാതുരത്തവും കോർത്തിണക്കിയ നോവലുകൾ തന്നെയാണ് .സ്നേഹമെന്ന ജീവിതകാന്തിയെ മരണത്തിന് തോല്പിക്കാനാവില്ലെന്ന സത്യം ഈ നോവലുകൾ  നമ്മെ ബോധ്യപ്പെടുത്തുന്നു…

സിസിലി ജോർജ്ജ് 

മാധവികുട്ടിയുടെ അയൽവാസിയും , കളിത്തോഴിയുമായിരുന്ന സകലകലാ വല്ലഭയായ , പണ്ട്  മുതൽ കോളേജ് മാഗസിനുകളിൽനിന്നും തുടങ്ങിവെച്ച എഴുത്ത് , കാലങ്ങൾക്ക് ശേഷം പുനരാരംഭിച്ചപ്പോൾ യു.കെയിലെ  പല മലയാള മാധ്യമങ്ങളിലും കഥകളും , കവിതകളും പ്രസിദ്ധീകരിച്ച് , ആയതിനൊക്കെ സ്വന്തമായി പടങ്ങൾ വരച്ചും മറ്റും  ലണ്ടനിലെ ഒരു കലാസാഹിത്യകാരിയായി പ്രസിദ്ധയായവളാണ് ഇവിടത്തെ സീനിയർ എഴുത്തുകാരിയായ സിസിലി ജോർജ്ജ് .
ഈ എഴുപതിന്റെ നിറവിലും , ഒരു മധുര പതിനേഴുകാരിയുടെ നിറമാർന്ന പ്രണയ വർണ്ണങ്ങളോടെ   അക്ഷരങ്ങളാൽ  തുടിച്ചുനിൽക്കുന്ന ഒരു പുസ്തകം മലയാള വായന ലോകത്തിന് സമ്മാനിച്ച സിസിലി ആന്റിയുടെ ആദ്യ പുസ്തകമാണ്‘പക്ഷിപാതാളം’  .
അതിന് ശേഷം സിസിലിയാന്റി ഇറക്കിയ നല്ല ഒരു കഥാസമാഹാരമാണ് ‘വേനൽ മഴ ‘. ഇപ്പോൾ രണ്ട് പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരണത്തിന് തയ്യാറായി കൊണ്ടിരിക്കുകയാണ് .
ലണ്ടനിലെ കട്ടൻ കാപ്പി കൂട്ടായ്മയിലടക്കം പല സാഹിത്യ സദസ്സുകളിലെയും സജീവ അംഗം കൂടിയാണ് ,തനി തൃശൂർക്കാരിയായ ഈ വനിതാ രത്നം…

 

ജിഷ്‌മ ഷിജു 

നല്ല ആഴത്തിലുള്ള ചിന്തനീയമായ ഈടുറ്റ കഥകൾ രചിക്കുന്ന ലണ്ടനിലുള്ള പന്തളത്തുകാരിയായ ജിഷ്‌മ ഷിജു മലയാള സാഹിത്യത്തിലെ ചെറുകഥാ രംഗത്ത്  ഉദിച്ചുയർന്നു  വരുന്ന ഒരു യുവ എഴുത്തുകാരിയാണ് . ‘ഒറ്റത്തുരുത്തിലെ നിർവൃതികൾ’ എന്ന  ജിഷ്‌മയുടെ പ്രസിദ്ധീകരിച്ച ഉടനെ തന്നെ ചൂടപ്പം പോലെ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്ന പുസ്തകം ആയതിലേക്കാണ് വിരൽ ചൂണ്ടുന്നത് .
വലിച്ചടുപ്പിക്കുകയെന്നോ തെന്നിമാറുകയെന്നോ അറിയാതെ വീണ്ടും വീണ്ടും കണ്ണിൻ മുന്നിൽ തെളിയുന്ന ചില സ്വപ്നതുരുത്തുകളുണ്ട്… നിർവൃതി തരുന്ന ഒറ്റതുരുത്തുകൾ….

ഈ പുസ്തകം അത്തരത്തിൽ ഒരു ഒറ്റതുരുത്താണ്. വല്യച്ഛന്റെ മൈസൂർ സാന്റൽ സോപ്പിന്റെ ഗന്ധം പരക്കുന്ന, മധുവന്തി രാഗം അന്തരീക്ഷത്തിൽ മുഴങ്ങുന്ന, യശോധരാമ്മയിലെ സെൻ കേൾക്കുന്ന, അങ്ങുന്നിന്റെയും ഗോമാവിന്റെയും സ്നേഹം കാണാനാവുന്ന, കുൽജീത് മായുടെ അതിജീവനത്തിന്റെ ശൗര്യമുള്ള, മാളുവിന്റെ നിഷ്കളങ്കത നിറയുന്ന, വൈവിധ്യങ്ങളുടെ ഒറ്റതുരുത്ത്. ആ ഒറ്റതുരുത്ത് താനാണെന്ന തിരിച്ചറിവിൽ, കഥാകാരി വരച്ചിടുന്ന നിർവൃതി നിറഞ്ഞ ശകലങ്ങളാണ് ഇതിലെ ഓരോ കഥകളും. വ്യത്യസ്ത ജീവിതാനുഭവങ്ങളും,അവസ്ഥാന്തരങ്ങളും…

പ്രിയ കിരൺ

ത്യശൂർ പട്ടണത്തിൽ നിന്നും എത്തിപ്പെട്ട എൽ.എൽ.ബി ബിരുദധാരിണിയായ പ്രിയ കിരൺ  മിൽട്ടൺകീൻയ്സിലുംലണ്ടനിലുമായി താമസിസിക്കുന്ന ഒരു ‘നെറ്റ്‌ വർക്ക് റെയിൽ’ ഉദ്യോഗസ്ഥയാണ്. ഇവിടങ്ങളിലെ സാമൂഹിക , സാംസ്കാരിക കൂട്ടായ്മകളിൽ സജീവ സാനിദ്ധ്യം കാഴ്ച്ചവെക്കുന്ന ഈ തരുണീരത്നം എഴുത്തിലും ആയതു പിന്തുടരുന്നു .
‘അവിയൽ’  പുസ്തകത്തിലെ ഒരു രചയിതാവ് കൂടിയായ പ്രിയ കിരൺ. പോരാത്തതിന് എന്നും തന്നെ തന്റെ ഗൃഹാതുരുത്വം  വിളിച്ചോതുന്ന ലളിത ഭാഷയിൽ കൂടി വായനക്കാരെ മാടി വിളിക്കുന്ന നല്ലൊരു  എഴുത്തുകാരി കൂടിയാണ് പ്രിയ  …

 

 

 

 

മേരി കുട്ടി 

മധ്യ തിരുവിതാംകൂറിൽ നിന്നും തൃശൂർ ജില്ലയിലേക്ക് കുടിയേറിപ്പാർത്ത് , ദാരിദ്ര്യത്തിന്റെ നൂലാമാലകളിൽ നിന്നും വിധിയോടും , പീഡനങ്ങളോടും പൊരുതി ജയിച്ച് പുസ്തക വായനയിലും , ഭക്തിയിലും മാത്രം അഭയം കണ്ടിരുന്ന , ബുദ്ധിമുട്ടി പഠിച്ച് ലണ്ടനിൽ നേഴ്‌സായി എത്തപ്പെട്ട
മേരി കുട്ടി , താൻ എഴുതിവെച്ചിരുന്ന കുറിപ്പുകൾ എല്ലാം കൂട്ടി , ഒരു അനുഭവ കഥപോൽ  , 2010 -ൽ പ്രസിദ്ധീകരിച്ച ‘കല്യാണപ്പെണ്ണ് ‘
(സിസ്റ്റർ ജെസ്മിയുടെ ആമേൻ പോലുള്ള ഇതിന്റെ കൈയ്യെഴുത്ത് പ്രതി ഞങ്ങൾ കുറച്ച് മിത്രങ്ങൾ ഇതിന് മുമ്പ് വായിച്ചിരുന്നു ..!) എന്ന നോവൽ .
എന്തൊ പിന്നാമ്പുറ  ഇടപെടലുകൾ കാരണം , ഈ പുസ്തകത്തിന്റെ കോപ്പികളൊന്നും പിന്നീട് വെളിച്ചവും കണ്ടില്ല …! ?
അതോടെ പിന്നെ മേരികുട്ടി എല്ലാ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ നിന്നും , പബ്ലിക് എഴുത്തുകളിൽ നിന്നും അപ്രത്യക്ഷയായിരിക്കുകയാണ് . മേരികുട്ടിയുടെ എഴുത്തിലേക്കുള്ള തിരിച്ചുവരവിന് വേണ്ടി ഞങ്ങൾ മിത്രങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ് …

ഡോ : നസീന  മേത്തൽ 

കോഴിക്കോട്ടുനിന്ന് വന്ന് യു.കെ യിലെ മാഞ്ചസ്റ്ററിലെ സ്റ്റോക്-ഓൺ പോർട്ടിൽ താമസിക്കുന്ന പാലിയേറ്റീവ് മെഡിസിനിൽ കൺസൾട്ടന്റായി ജോലി നോക്കുന്ന
ഡോ :നസീന മേത്തൽ   . തന്റെ സ്വതസിദ്ധമായ നർമ്മത്തിൽ പൊതിഞ്ഞ ശൈലികളാൽ എന്തിനെ കുറിച്ചും അതിമനോഹരമായി എഴുതിയിട്ട് , എല്ലാ വായനക്കാരെയും കൈയ്യിലെടുക്കുന്ന ഒരു എഴുത്തുകാരിയാണ് .
ഒപ്പം സൈബർ ലോകത്തെ ഒരു മിന്നുന്ന താരവും …!
‘അവിയൽ’ പുസ്തകത്തിലെ വേറിട്ടുള്ള അനേകം കുറിപ്പുകളുടെ രചയിതാവ് കൂടിയാണ് MRCP ഡോക്റ്ററായ നല്ല ചുറുചുറുക്കുള്ള നസീന മേത്തൽ …

 

 

കൊച്ചു ത്രേസ്യ 

ബാന്ഗ്ലൂരിൽ നിന്നും ഓൺ-സൈറ്റ് എൻജിനീയറായി ബിലാത്തിയിൽ എത്തി ‘വീണ്ടും ബിലാത്തി വിശേഷങ്ങൾ ‘ എന്ന കുറിപ്പുകൾ എഴുതിയിട്ട കൊച്ചു ത്രേസ്യ ഇപ്പോൾ അയർലണ്ടിൽ , എഴുത്തിന്റെ ലീലാവിലാസങ്ങളുമായി കഴിയുകയാണ് .

നർമ്മത്തിൽ പൊതിഞ്ഞുള്ള സ്വതസിദ്ധമായ ശൈലിയിലൂടെ തന്റെ ജീവിതത്തിൽ നിന്നുള്ള ഏടുകളും ഏടാകൂടങ്ങളുമെല്ലാം സാഹിത്യത്തിൽ  ചാലിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ് മാതൃഭൂമി  പുറത്തിറക്കിയ ‘കൊച്ചു ത്രേസ്യയുടെ ലോകം ‘ . പൊട്ടിച്ചിരിക്കാതെ ഈ പുസ്തകം വായിച്ച് തീരുവാനാവില്ല  എന്നതാണിതിന്റെ പ്രത്യേകത .
അന്നും ഇന്നും ഈ കൊച്ച് – ഫേസ്‌ബുക്കിലും , ഗൂഗിൾ പ്ലസ്സിലും ബ്ലോഗിലുമൊക്കെ ഒരു വെട്ടിത്തിളങ്ങും താരം  തന്നെയാണ് ….!

 

 

സിയാ ഷമീൻ 

യു.കെ വിട്ട് തൽക്കാലം യു.എസിൽ പോയെങ്കിലും അങ്കമാലിക്കാരിയായ സിയാ ഷമീൻ  എന്ന

യാത്രാവിവരണത്തിന്റെ ഈ തമ്പുരാട്ടി തന്റെ എഴുത്തുകളിൽ കൂടി , പടങ്ങൾ സഹിതം നമ്മളൊക്കെ കാണാത്ത പല സ്ഥലങ്ങളെയും , അവിടത്തെ ജീവിത സമസ്യകളേയും  അതിലും മനോഹാരിതയോടെ വരികളാൽ വരച്ചിടുന്ന വിവരണക്കാരിയാണ് സിയ .’ബിലാത്തി ബ്ലോഗേഴ്സ് ക്ലബ്ബിലെ ‘ ഒരു അംഗവും കൂടിയാണ് ഈ യാത്രയുടെ തോഴി . പാരന്റിംഗിന്റെ പൊല്ലാപ്പുകളിൽ പെട്ട് തൽക്കാലം എഴുത്തുകളിൽ നിന്ന് സിയ വിട്ടു നിൽക്കുകയാണ് .
സിയയുടെ കൊച്ചുകൊച്ചു വിശേഷങ്ങൾ ഇപ്പോൾ വായനക്കാർ മിസ്സ് ചെയ്യുകയാണ് …

സീമ മേനോൻ 

ഇവിടെ യു.കെയിലെ ഗേറ്റ്സ്‌ഷെഡിൽ താമസിക്കുന്നകൊച്ചുകാര്യങ്ങളുടെ തമ്പുരാട്ടി എന്നറിയപ്പെടുന്ന തൃശൂരിലെ ഇരിങ്ങാലക്കുട  സ്വദേശിനിയായ സീമ മേനോൻ കഥകളുടെ ഒരുതമ്പുരാട്ടി തന്നെയാണ് .

മലയാളം ഓൺ-ലൈൻ പോർട്ടലുകളിലും , ബിലാത്തിയിലെ മലയാള പ്രസിദ്ധീകരണങ്ങളിലും നല്ല കാമ്പും  കഴമ്പുമുള്ള കഥകൾ എഴുതുന്ന സീമയുടെ കഥകളും ,ലേഖനങ്ങളുമൊക്കെ വനിതയടക്കം പല പ്രിന്റി മീഡിയകളിലും പ്രസിദ്ധീകരിച്ച വരാറുണ്ട് .സീമയുടെ അമേരിക്കയിലുള്ള സഹോദരിയും നന്നായി എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്
ഒരു  കഥാകാരിയെന്ന നിലക്ക് ഇന്ന് യു.കെയിലുള്ള എഴുത്തുകാരികളായ സ്ത്രീ രത്നങ്ങളിൽ മികച്ചു നിൽക്കുന്ന ഒരുവളാണ് സീമ മേനോൻ  …

 

മീര കമല 

ആലപ്പുഴക്കാരിയായ മീര കമലപഠിച്ചുവളർന്നതെല്ലാം നാഗർകോവിലാണ് .കോളേജ് അദ്ധ്യാപികയും , നല്ലൊരു പ്രഭാഷകയും , കവിയത്രിയുമായ മീര ‘പാർവ്വതീപുരം മീര ‘ എന്ന പേരിലാണ് എഴുതുന്നത് .
തബലിസ്റ്റും , നാടകനടനും , കഥാകൃത്തുമായ മനോജ് ശിവയുടെ ഭാര്യയായ മീര മനോജ് – മലയാളത്തിലും , തമിഴിലും കവിതകൾ എഴുതി വരുന്നു . മലയാളത്തിൽ നിന്നും ‘ജ്ഞാനപ്പാന’ തമിഴിലേക്കും , തമിഴിലെ പ്രശസ്ത കവി ബാലയുടെ ‘ഇന്നൊരു മനിതർക്ക് ‘എന്ന കവിതാസമാഹാരം മലയാളത്തിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട് . ഒപ്പം ധാരാളം ആംഗലേയ കവികളുടെ ക്‌ളാസ്സിക് കവിതകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് .
ഇപ്പോൾ ഓ.എൻ .വി യുടെ ചില കവിതകൾ ആംഗലേയത്തിലേക്കും വിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണ് മീര …

വിജയലക്ഷ്‌മി 

യു.കെയിലും , യു.എ .യി ലുമായി മാറി മാറി കഴിയുന്ന കണ്ണൂരിൽ നിന്നും വന്ന ഈ സീനിയർ എഴുത്തുകാരിയായ വിജയലക്ഷ്‌മി  കവിതകളും , കഥകളും , മലബാറിന്റേതായ  സ്വാദുള്ള പാചക വിഭവങ്ങളുടെ രുചിക്കൂട്ടുകളുമായി , വീഡിയോ അടക്കം എല്ലാ വായനക്കാരെയും
കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വനിതാരത്നമാണ് . ധാരാളം പാചക വിഭങ്ങൾ  തയ്യാറാക്കലുകൾ ചിത്രീകരിച്ച് ആയെതെല്ലാം വീഡിയോ അവതരണങ്ങളായി അവതരിപ്പിക്കുന്ന ഒരു വ്ലോഗ്ഗർ കൂടിയാണ് ഈ എഴുത്തുകാരി  . ‘കഥാ മിനാരങ്ങൾ’ എന്ന പുസ്തകമടക്കം വിജയേടത്തി ഇന്ന് പല മലയാളം പതിപ്പുകളിലും കഥകളും കവിതകളും എഴുതി വരുന്നു …

 

 

 

ഗീത രാജീവ്

തിരുവനന്തപുരത്തുനിന്നും ലണ്ടനിൽ വന്ന് അദ്ധ്യാപികയായി ജോലി ചെയ്യുന്ന  ‘ഗുരു നിത്യചൈതന്യ’യുടെ ശിക്ഷ്യയായ ഗീത രാജീവ്  , ഇത്തിരി
സംഗതികളിലൂടെ ഒത്തിരി കാര്യങ്ങൾ പങ്കുവെക്കുന്ന ഒരു എഴുത്തുകാരിയാണ് . സൈബർ ഇടങ്ങളിലെ പല ചർച്ചകളിലും സജീവമായി പങ്കെടുക്കയും , സ്വതന്ത്രമായ ചിന്തകൾ  പങ്കുവെക്കുകയും ചെയ്യുന്ന വേറിട്ട ഒരു സ്‌ത്രീ രത്നമാണ് ഗീതാജി …

 

 

 

സിമ്മി കുറ്റിക്കാട്ട്

തൃശൂരിലെ കൊരട്ടി യിൽ നിന്നും ഇവിടെയെത്തി , യു.കെയിലുള്ള മലയാളം പ്രസിദ്ധീകരണങ്ങളിലൂടെയും , സോഷ്യൽ മീഡിയ തട്ടകങ്ങളിലൂടെയും ഇന്ന്  ഇംഗ്ലണ്ടിൽ അറിയപ്പെടുന്ന എഴുത്തുകാരിയായ സിമ്മി കുറ്റിക്കാട്ടി  ന്റെ പ്രഥമ പുസ്തകം ‘മത്തിച്ചൂര് ‘ അൻപത്തിയൊന്നു കവിതകൾ ഉൾപ്പെടുത്തി , കുഴൂർ വിത്സന്റെ ആമുഖത്തോടെ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്   . ദൈനംദിന ജീവിതത്തിരക്കുകൾ പലപ്പോഴും അത് നമ്മെ വീർപ്പുമുട്ടിക്കും. ആ വീർപ്പുമുട്ടലുകളിൽ ഗൃഹാതുരത പലപ്പോഴും ഓർമ്മച്ചെപ്പുകൾ തുറക്കും.  
സിമ്മിയെ പറ്റി ‘വി.പ്രദീപ് കുമാർ പറയുന്നത് നോക്കൂ -‘ മറ്റൊരു രാജ്യത്തിലേക്ക് പറിച്ചുനടപ്പെടുന്പോൾ സ്വന്തം ഭാഷയുടെ 
ഉപയോഗം കുറയുകവഴി അത് നമുക്ക് എന്നേക്കുമായി നഷ്ടമാകുമോ എന്ന ഭയം നമ്മിൽ നിഴൽ വീഴ്ത്തുന്ന സ്നേഹവും, വിരഹവും ,ദുഃഖവുമൊക്കെ ഏകാന്തതയിൽ മറവിയുടെ മാറാലകൾക്കുള്ളിൽ നിന്നും ചിറകുകൾ മുളച്ച് ഭാവനയുടെ അനന്തവിഹായസ്സിൽ പറന്നുയരുവാൻ തുടങ്ങും…
അവിടെ നിന്നാണ് സിമ്മിയുടെ കവിതകൾക്ക് ചിറക് മുളക്കുന്നത്  . 
സിമ്മിയുടെ കൂടുതൽ എഴുത്തുകൾ കാണുവാൻ ഹൃദയപൂർവ്വം  സൈറ്റ്‌ സന്ദർശിക്കാം …

നിഷ സുനിൽ 

യു.കെ യിലുള്ള ഡോർസെറ്റിൽ കോട്ടയത്തെ ചിന്നാറിൽ നിന്നും വന്ന് സെറ്റിൽ ചെയ്‌ത നിഷ സുനിൽ ഇവിടെ വളർന്നുവരുന്ന ഒരു യുവഎഴുത്തുകാരിയാണ് . നല്ല പ്രതികരണ ശേഷിയുള്ള കഥകളും , കവിതകളും നിഷ എഴുതിവരുന്നു .

‘ഓൺ-ലൈൻ സൈറ്റി’നെക്കാളുമുപരി ‘ഓഫ്-ലൈനാ’യി എഴുതുന്ന നിഷ ബിലാത്തിയിലെ മലയാളം എഴുത്തിന്റെ ഒരു വാഗ്ദാനം തന്നെയാണ് …

 

ദീപ സന്തോഷ്

തൃശൂരിലെ താലോർ സ്വദേശിനിയായ ,യു.കെയിലെ ഗാന കോകിലമായ ,പാട്ടുകാരിയും , എഴുത്തുകാരിയും 

കൂടിയായ ദീപ സന്തോഷ് . കൂടുതലും സംഗീതത്തെ ആസ്പദമാക്കിയുള്ള  ആർട്ടിക്കിളുകളാണ് ദീപ എഴുതാറുള്ളത് . പല പാട്ടുകാരെയും , സംഗീതത്തെയും കുറിച്ചുള്ള നല്ല ഈടുറ്റ ലേഖനങ്ങൾ യു.കെയിലെ പല ഓൺ-ലൈൻ പോർട്ടലുകളിലും ദീപ എഴുതിയിട്ടിട്ടുണ്ട്  . ബ്രിട്ടനിലുള്ള ഫോട്ടോഗ്രാഫിയുടെയും , എഡിറ്റിങ്ങിന്റെയും  തലതൊട്ടപ്പന്മാരിൽ  ഒരുവനായ കൊടുങ്ങല്ലൂർക്കാരൻ  സന്തോഷ് മാത്യുവിന്റെ (വീഡിയോ) വാമഭാഗമാണ് ദീപ. സംഗീതത്തിലും , എഴുത്തിലും ശോഭിക്കുന്ന ഈ കലാകാരിയും , പതിയും കൂടി മലയാളത്തിൽ കുറച്ച് പാട്ടുകളുടെ  ആൽബങ്ങളും ഇവർ ഇറക്കിയിട്ടുണ്ട്…

ബീന റോയ് 
യു,എസ് മാധ്യമങ്ങളിൽ അടക്കം ആംഗലേയത്തിലും , മലായാളത്തിലുമായി  , യു.കെ യിലെ ഒരുവിധം എല്ലാ മാധ്യങ്ങളിലും സ്ഥിരമായി കവിതകൾ എഴുതിക്കൊണ്ടിരിക്കുന്ന ബീന റോയിയുടെ അടുത്തുതന്നെ പുറത്തിറങ്ങുവാൻ പോകുന്ന പുസ്തകമാണ്  ‘പെയ്ത് തോരാതെ  ‘.

ബിലാത്തിയിലെ പ്രസിദ്ധ പാട്ടുകാരനായ റോയ് സെബാസ്ട്യൻറെ ഭാര്യയായ ബീന നല്ലൊരു പാട്ടുകാരികൂടിയാണ് . ഒരു പക്ഷെ ഇന്ന് ബിലാത്തിയിൽ ഏറ്റവും അധികം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്  ബീനയുടേതായിരിക്കണം. ഇന്ന് യു.കെയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന നല്ല കാമ്പും , കഴമ്പുമുള്ള കവിതകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ് ബീന റോയ്…

 


ദീപ പ്രവീൺ 

നിയമത്തിലും , ക്രിമിനോളജിയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ യു.കെയിലെ വെയിൽസിൽ താമസിക്കുന്ന,

  കോട്ടയത്തിന്റെ പുത്രി  ദീപ മധു  എന്നും അതി മധുരമായി എഴുത്തുകൾ എഴുതുന്ന ദീപ പ്രവീൺ  തന്നെയാണ് . പ്രണയത്തെയും , മഴയെയുമൊക്കെ കൂട്ടുപിടിച്ച് ദീപ വായനക്കാരെ ഏതറ്റം വരെ വേണമെങ്കിലും കൊണ്ടുപോകും ബൃഹത്തായ വായനയിൽ നിന്നും കിട്ടിയ ഊർജ്ജത്തിന്റെ പ്രതിഫലനങ്ങൾ ദീപയുടെ ഓരോ ലേഖനങ്ങളിലും നമുക്ക് തിരിച്ചറിയുവാൻ സാധിക്കും .
ഗാർഹിക പീഡന ഇരകൾക്കും ,സ്ത്രീകൾക്കും വേണ്ടി പ്രവർത്തിക്കുന്ന L .W .Aid ട്രസ്റ്റി ,ഡയറക്ടർ ബോർഡ്‌ മെമ്പർ എന്നെ നിലകളിൽ സേവനമനുഷ്ഠിക്കുന്ന , മലയാളത്തിലും ,ആംഗലേയത്തിലും എഴുതുന്ന ദീപ പ്രവീൺ ‘അവിയൽ’ പുസ്തകത്തിലെ മറ്റൊരു രചയിതാവ് കൂടിയാണ് …

രശ്‌മി പ്രകാശ് 

കോട്ടയത്തുനിന്നും ചെമ്സ്ഫീൽഡിലുള്ള , ഇന്ന് ഫേസ്‌ബുക്ക് റാണിമാരിൽ ഒരുവളായ  രശ്‌മി പ്രകാശും യു.കെ മാധ്യമങ്ങളിലെല്ലാം കവിതകളും ,നല്ല ലേഖനങ്ങളും   എഴുതികൊണ്ടിരിക്കുന്ന സാമൂഹ്യ പ്രവർത്തകയും ,നല്ലൊരു അവതാരകയും , റേഡിയൊ ജോക്കിയും  കൂടിയാണ് .വളരെയധികം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹിത്യ രചനകളായി ഉയർന്നു വരികയാണ് ഒരു സകല കാലാവല്ലഭയായ രശ്‌മിയുടെ കവിതകളും ,ലേഖനങ്ങളുമൊക്കെ ഇപ്പോൾ … ബിലാത്തിയിലുള്ള സകലമാന കലാ സാഹിത്യ സദസ്സുകളിലെല്ലാം എപ്പോഴും  ഓടിയെത്തുന്ന രശ്മി ,’കട്ടൻ കാപ്പി കൂട്ടായ്മ’യിലെ ഒരു സജീവ പ്രവർത്തക കൂടിയാണ്…

 

സന്ധ്യ.എൽ .ശശിധരൻ 

കൊല്ലം കാരിയായ ലണ്ടനിൽ ‘ബി.ബി.സി’ യിൽ ജോലിചെയ്യുന്ന സന്ധ്യ എൽ ശശിധരൻ 
ഇവിടെ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും , മാധ്യമ പ്രവർത്തകയും കൂടിയാണ് . മാനവികത ഉയർത്തുന്ന , സാമൂഹ്യ ചിന്തകൾ വളർത്തുന്ന അനേകം ലേഖനങ്ങൾ സന്ധ്യ എന്നുമെന്നോണം എഴുതിയിടാറുണ്ട് …

ശ്രീകല നായർ 

പത്തനംതിട്ടയിൽ ജനിച്ചുവളർന്ന്   , ഇന്ന് ലണ്ടനിൽ താമസിക്കുന്ന ശ്രീകല നായർ ഇവിടെയുള്ള പല
മാധ്യങ്ങളിലും അതിമനോഹരമായി പല ചിന്തകളും ,സ്മരണകളുമൊക്കെ എഴുതി കൊതിപ്പിക്കുന്ന ഒരു എഴുത്തുകാരിയാണ് . 
ഒപ്പം അമേരിക്കയിൽ നിന്നും   ഇറങ്ങുന്ന ‘ആഴ്ച്ചവട്ടം’  വാരികയിൽ ‘മയിൽപ്പീലിയും വളപ്പൊട്ടും’ എന്ന കോളവും എഴുതിയിരുന്നത്  ഈ എഴുത്തുകാരി തന്നെയാണ് . കൂടാതെ മനോമ ഓൺ-ലൈനിലും ഇടക്ക് എഴുതാറുണ്ട് .ആയതൊക്കെ  ഗൃഹാതുരുത്വം തുടിക്കുന്ന വരികളാൽ  എഴുതിയിട്ട് വായനക്കാരെ കൊതിപ്പിക്കുന്ന എഴുത്തുകാരികളിൽ ഈ  സ്‌ത്രീ രത്നം ബിലാത്തിയിൽ എന്നും മുന്നിട്ട് നിൽക്കുന്നു. തൻറെ എഴുത്തുകളെല്ലാം കൂടി  ,ഇപ്പോൾ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുവാൻ തയ്യാറെടുക്കുകയാണ് ഈ എഴുത്തുകളുടെ തോഴി … 

ആനി ഇസിദോർ പാലിയത്ത്  
 
ഇന്ത്യൻ  ആർമിയിൽ നിന്നും യു.കെ യിലെ ഷെഫീൽഡിൽ താമസമാക്കിയ കൊച്ചിക്കാരിയായ ആനി ഇസിദോർ പാലിയത്ത്  മലയാളത്തിലും , ഹിന്ദിയിലും ,ആംഗലേയത്തിലും പ്രാവീണ്യമുള്ള ഒരു എഴുത്തുകാരിയായ സകലകലാ  വല്ലഭയാണ് .
അടുത്തുതന്നെ ഡി.സി .ബുക്ക്സ് ആനിയുടെ ഒരു ചെറുകഥസമാഹാരം ഇറക്കുന്നുണ്ട് ..!  
നല്ലൊരു അവതാരകയായും, പാട്ടുകാരിയായും ,സാമൂഹ്യ  പ്രവർത്തകയായും  , ഭർത്താവും കലാസാഹിത്യകാരനുമായ അജിത്ത് പാലിയത്തിനൊപ്പം യു.കെയിൽ എവിടെയും ഓടിയെത്തുന്ന ഒരു വനിതാരത്നം തന്നെയാണ് അഥെനീയം  അക്ഷര ഗ്രന്ഥാലയത്തിന്റെ അക്ഷര  അധിപർ കൂടിയായ ഈ ദമ്പതികൾ…

സ്മിതാ വി ശ്രീജിത്ത്  
 
പാലക്കാടിന്റെ പുത്രിയും , കമ്പൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദ ധാരിണിയുമായ  ഇപ്പോൾ ബെർമിങ്ഹാമിലെ സോളിഹള്ളിൽ ഒരു പ്രിൻസിപ്പൽ കൺസൾട്ടന്റ് ജോലി  ചെയ്യുകയാണ്.
‘അവയിൽ’ പുസ്തകത്തിലെ മറ്റൊരു രചയിതാവായ സ്മിതാ വി .ശ്രീജിത്ത് ആംഗലേയത്തിലും , മലയാളത്തിലുമായി കവിതകളും, ആർട്ടിക്കിളുകളുമടക്കം നല്ല ഈടുറ്റ രചനകൾ കാഴ്‍ച്ചവെക്കുന്നു . സ്മിതാ വി ശ്രീജിത്ത്‌ ഇന്ന് യു.കെയിലെ വളരെ ശ്രദ്ധേയയായ ഒരു എഴുത്തുകാരി തന്നെയാണ് . വള്ളുവനാടൻ ഭാഷയുടെ കരുത്തും , മനോഹാരിതയും സ്മിതയുടെ വരികളിൽ കൂടി നമുക്ക് തൊട്ടറിയാം …

സിന്ധു എൽദൊ

ഇടുക്കിയിൽ നിന്നും വന്ന് ഇവിടെ പോർട്സ്‌മൗത്തിൽ താമസിക്കുന്ന യാത്രകളുടെ തോഴികൂടിയായ ബ്രിട്ടണിലെ ഫേസ്‌ ബുക്ക് താരങ്ങളിൽ  ഒരുവളായ  സിനിമാനടിയും , സംവിധായകയും (youtube.Shatter The Silence ) , നല്ലൊരു സാമൂഹ്യ പ്രവർത്തയുമായ സിന്ധു എൽദോയും യു.കെ എഴുത്തുകാരികളിൽ പ്രാവീണ്യം തെളിയിച്ച ഒരുവൾ തന്നെയാണ് …

തന്റെ ചുറ്റുപാടുമുള്ള സമൂഹത്തോടുള്ള പ്രതിബദ്ധത കാരണം , സിന്ധുവിനോളം പ്രതികരണശേഷി സമൂഹ മാധ്യമങ്ങളിൽ കൂടി പ്രകടിപ്പിക്കുന്ന വേറൊരു മലയാളം എഴുത്തുകാരി  ആംഗ്ലേയ നാട്ടിൽ  ഇല്ലെന്ന് തന്നെ പറയാം …

 

 

ദിവ്യ ജോസ് 
 
അങ്കമാലിക്കാരിയായ ദിവ്യ ജോൺ ജോസ്   എന്ന ഡബ്ലിൻ നിവാസി ധാരാളം സാഹിത്യ സാമൂഹ്യ ഇടപെടലുകളും , പുസ്തകാവലോകനങ്ങളും നടത്തി ഇന്ന്  സൈബർ ഇടങ്ങളിലും , പല പല മാധ്യമങ്ങളിലും തിളങ്ങിനിൽക്കുന്ന ഒരു യുവ എഴുത്തുകാരിയാണ് . 
ദൈനം ദിനം തന്റെ ചുറ്റുപാടും നടക്കുന്ന എന്ത് ലൊട്ടുലൊടുക്കുകാര്യങ്ങളും വരെ , നല്ല കിണ്ണങ്കാച്ചിയായി , നർമ്മ ഭാവനയോടെ , തനി നാട്ടു ഭാഷാ ശൈലികളിൽ എഴുതിയിട്ട് വായനക്കാരെ കൊതിപ്പിക്കാനുള്ള ദിവ്യയുടെ കഴിവ് അപാരം തന്നെയാണ് …!

സ്വാതി ശശിധരൻ 
 
അതുപോലെ അയർലണ്ടിൽ തന്നെയുള്ള  സ്വാതി ശശിധരൻ എന്ന തിരുവനന്തപുരം സ്വദേശിയും ഒട്ടുമിക്ക കൊച്ചു  വിശേഷങ്ങളും വരെ പങ്കുവെച്ച് സൈബർ ഉലകത്തിൽ വിളങ്ങി നിൽക്കുന്ന ഒരു യുവതാരം തന്നെയാണ് .
സ്വാതിയുടെ അന്നന്നുള്ള ഗാർഹിക /ജോലി വിശേഷങ്ങൾ വരെ വായിക്കുവാൻ എന്നുമെന്നോണം ധാരാളം വായനക്കാർ എത്തി നോക്കി പോകാറുണ്ട് . 
ഒരു പക്ഷെ അയർലണ്ടുകാരികളായ ഈ ചുള്ളത്തികളുടെ പുസ്തകങ്ങൾ അടുത്തു തന്നെ വായനക്കാരുടെ കൈകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു …

ബീന പുഷ്കാസ് 

തിരുവനന്തപുരത്തുനിന്നും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം മുതൽ ലണ്ടനിൽ എത്തിച്ചേർന്ന കാലാകാരിയും , എഴുത്തുകാരിയുമായ  ബീന പുഷ്‌കാസ്  തൊണ്ണൂറു കാലഘട്ടം മുതലെ ലണ്ടനിലെ മാധ്യങ്ങളിൽ കവിതകൾ എഴുതിവരുന്നു .ഒപ്പം നൃത്തത്തിലും , മറ്റു കലാപരിപാടികളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഒരു വനിതാരത്നം തന്നെയാണ്  ബീന . ഭർത്താവിനൊപ്പം ബിസ്സിനെസ്സ് നടത്തുന്ന ബീന ലണ്ടനിലുള്ള എല്ലാ കലാസാംസ്‌കാരിക പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു താരം തന്നെയാണ് … 

 

 

മഞ്ജു വർഗീസ് 
എറണാകുളം ജില്ലയിൽ നിന്നും വന്ന എസ്സെക്സിൽ താമസിക്കുന്ന മഞ്ജു എഴുത്തിന്റെ എല്ലാ മേഖലകളിലും എഴുതിക്കൊണ്ടിരിക്കുന്ന ഒരു യുവ എഴുത്തുകാരിയാണ് .’ഉഷസ്സ്, മൂകസാക്ഷി, സ്ത്രീ, ഒരു പക്ഷിയായ്, എന്നോമൽ സ്മൃതികൾ, ഒരു പനിനീർ പുഷ്പം, മറ
യുമോർമ്മകൾ, ഓർമ്മ തൻ മഴനീർ മുത്ത്, ചില വിചിത്ര സത്യങ്ങൾ, അക്കരപ്പച്ച, ബാല്യം,മനസ്സിൽ ഉടക്കിയ മിഴികൾ, ആകർഷണവലയങ്ങൾ, രണ്ടാം ജന്മം, ഏകാന്തസന്ധ്യ, ഇണക്കിളി, ഓർമ്മകൾക്കെന്തു മാധുര്യം, മഴ, ഏകാന്തത, ഒരു വിനാഴിക കൂടി, ഏകാന്തയാമങ്ങൾ , സ്നേഹത്തിൻ തിരിനാളം, ഈ ജന്മം നിനക്കായ് മാത്രം, പ്രണയം; ഒരു നിർവചനം, കേൾക്കാത്ത ശബ്ദം, അടുത്ത ഇരകൾ, മൃത്യുവെ ഒരു ചോദ്യം ‘എന്നീകവിതകളും ,ആൽബം സോങ്ങുകളും എഴുതിയിട്ടുണ്ട് .

ഒപ്പം അനുഭകഥകളായ ട്രാൻസ്ഫർ (സ്ഥലമാറ്റം) ഒരു ദുരന്തമോ?, മനുഷ്വത്വം, മനസ്സിൽ പതിയുന്ന മുഖങ്ങൾ, അമൂല്യസമ്മാനം, ഡ്രൈവിംഗ് വിശേഷങ്ങൾ , സ്പിരിറ്റ്; സസ്നേഹം ഹാരി; സർപ്രൈസ്, ഭൂമിയിലെ മാലാഖമാർ, കശുമാവും ഞാനും, ചെറിയ കാര്യം വലിയ പാഠം, സിറിയയിലെ കുഞ്ഞുമാലാഖക്ക്, സ്കൂൾ വിശേഷങ്ങൾ, ട്രെയിൻ യാത്ര, ഏപ്രിൽ ഫൂൾ  ‘എന്നിവ വായനക്കാരെ സന്തോഷിപ്പിക്കുന്ന എഴുത്തുകൾ തന്നെയാണ് . ഇപ്പോൾ ‘ഡാഫഡിൽസിന്റെ താഴ്വരയിലൂടെ ‘ എന്ന നോവലും മഞ്ജു വർഗീസ് എഴുതിക്കൊണ്ടിരിക്കുന്നു …
 സിന്ധു സതീഷ്‌കുമാർ

കാഞ്ഞങ്ങാടുനിന്നും ലണ്ടനിലെത്തിയ സിന്ധു സതീഷ്‌കുമാർ  കവിതകളും ,ആർട്ടിക്കിളുകളും ധാരാളം എഴുതുന്ന കൂട്ടത്തിലാണ് .  വാർത്താവതാരക  , പാട്ടുകാരി എന്നീ മേഖലകളിലും തിളങ്ങി നിൽക്കുന്ന സിന്ധു ‘കട്ടൻ കാപ്പി കൂട്ടായ്’മയിലും , ചർച്ചകളിലും സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരംഗം കൂടിയാണ് .സിന്ധുവിന്റെ പല അനുഭാവിഷ്കാരങ്ങളും വായിക്കുമ്പോഴാണ്  പലർക്കും സമാനാമായ പല സംഗതികളും, അവർക്കും ഇവിടെ വെച്ച് അനുഭപ്പെട്ടിട്ടുള്ളതാണെന്ന് ..!
സിന്ധു അതിമനോഹരമായി  അവതരിപ്പിക്കാറുള്ള കവിതാ പാരായണം ഒന്ന് കേൾക്കേണ്ടത് തന്നെയാണ് …

 

 

 

 

നിമിഷ ബാസിൽ

കോതമംഗലത്തുനിന്നും ലണ്ടനിൽ എത്തിയ നിമിഷ ബാസിൽ ഇന്ന് ബ്രിട്ടനിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു യുവ എഴുത്തുകാരിയാണ്. ലണ്ടൻ സാഹിത്യ വേദി ഇക്കൊല്ലംഇവിടെ നടത്തിയ കവിത മത്സരത്തിൽ സമ്മാനാർഹായായത് നിമിഷയാണ് ധാരാളം കവിതകളടക്കം , പല പുതുമയുള്ള  കഥകളും മറ്റും എഴുതി കൊണ്ടും ലണ്ടനിൽ നിന്നും മലയാള സാഹിത്യത്തിലേക്ക് ഉയർന്നുവരുന്ന ഈ  പുതു എഴുത്തുകാരിയുടേതായി  ഇവിടത്തെ പല ഓൺ-ലൈൻ പോർട്ടലുകളിലും പല  രചനകളും വന്നുകൊണ്ടിരിക്കുന്നുണ്ടിപ്പോൾ …

ലിജി സെബി 

എറണാകുളം ജില്ലയിലെ കാലടിയിൽ നിന്നും സറേയിൽ ഉള്ള എപ്‌സത്തിൽ താമസിക്കുന്ന   ലിജി സെബി , യു.കെയിലെ മികച്ച യുവ എഴുത്തുകാരികളിൽ ഒരുവളാണ് . നല്ല വായന സുഖമുള്ള ഭാഷയാൽ നല്ല കാതലുള്ള കഥകളും , അനുഭവ കുറിപ്പുകളുമൊക്കെയായി ഇന്ന് ലിജി മലയാളം എഴുത്തുലകത്ത്  വളരെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
ഏഷ്യാനെറ്  അടക്കം പല മാധ്യങ്ങളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ലണ്ടൻ മലയാള സാഹിത്യ വേദിയുടെ ഇക്കൊല്ലത്തെ കഥാമത്സരത്തിൽ വിജയി കൂടിയാണ് ഈ യുവ എഴുത്തുകാരിയായ ചുള്ളത്തി …

അമ്മിഞ്ഞിപ്പാലിനൊപ്പം ഓരോരുത്തർക്കും  ജനിച്ച് വീഴുമ്പോൾ തന്നെ കിട്ടുന്ന ഒരു പുണ്യമാണ് അവരവരുടെ മാതൃഭാഷ…ഇതിൽ പല അമ്മമാരിൽ കൂടിയും  ഇത്തരം ഭാഷ നൈപുണ്യം മറ്റുള്ളവരിലേക്ക് കൂടി വ്യാപിക്കുന്നത്, അവരൊക്കെ എഴുത്തിൽ കൂടി പല പല  സംഗതികളും പങ്കുവെക്കപ്പെടുമ്പോഴാണ്…
ആംഗ്ലേയ നാട്ടിലുള്ള അത്തരം മണിമുത്തുകളും, വനിതാ രത്നങ്ങളുമായ അമ്മക്കിളികളെ വായനക്കാർക്ക് മുമ്പിൽ , ചെറിയ രീതിയിലൂടെയുള്ള ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകളാണിത്…

പ്രശസ്ത പോപ് ഗായികയും എഴുത്തുകാരിയുമായ ഷീല ചന്ദ്ര , തൊണ്ണൂറുകൾ  മുതൽ ലണ്ടനിൽ സാഹിത്യ രംഗങ്ങളിൽ പ്രശോഭിച്ചിരുന്നഇപ്പൾ ഹെയ്‌സിലുള്ള മിനി രാഘവൻ , പിന്നെ ജീന , ത്യശൂരിൽ നിന്നും വന്ന്  മാഞ്ചസ്റ്ററിൽ താമസിക്കുന്ന ‘ഷീബ ഷിബിൻ’ , മലപ്പുറംകാരി യോർക്ക്ഷെയറിലുള്ള ‘ഷംന ഫാസിൽ’, പത്തനംതിട്ട നിന്നും ഇവിടെ എത്തിയ ഗീത , ത്യശൂർക്കാരിയായ ‘ജൂലി ഡെൻസിൻ’ എന്നിങ്ങനെ എഴുത്തു ലോകത്ത് ആംഗ്ലേയ നാട്ടിൽ തിളങ്ങി നിൽക്കുന്ന ഇമ്മിണിയിമ്മിണി വനിതാരത്നങ്ങൾ ധാരാളം പേർ ഇനിയും ഈ പടിഞ്ഞാറൻ നാട്ടിൽ ഉണ്ട്…  
ഇവരെയെല്ലാം പിന്നീടൊരിക്കൽ ഞാൻ 
ഇതുപോലെ പരിചയപ്പെടുത്തുന്നതായിരിക്കും … 

KERALOLSAV- 2017 REPORT

   KERALOLSAV REPORT

When we all smiled in the same language!

A staggering 950 adults and approximately 400 children witnessed the euphoria at Keralolsav 2017, Malayalee Association of the UK’s all-day outdoor event sponsored by Swayam Property Services. On Sunday 2nd July 2017, at Flanders Fields in East Ham, MAUK encapsulated the vision behind this year’s theme ‘Celebrate Diversity’. Although the event was called ‘Keralolsav’ and an ambience of Kerala was created, MAUK emphasised that the real purpose of the event was much bigger than this. Keralolsav ultimately aimed to unite communities and promote community cohesion beyond merely Malayalees. This year, MAUK reached out whole-heartedly to the broader community, instilling an inclusive approach, where everyone present felt welcomed, included and a part of the beautiful celebration of diversity.  Flanders Fields was divided into seven different zones to accommodate the various stalls and activities of the day.

 

 

 

 

Click here to view photos of Keralaosav 2017-Sports & Games

Click here to view photos of Keralolsav 2017 General

Click here to view photos of Keralolsav 2017 Stage Shows

The scene was picturesque; the sky above was beautiful bright blue and the stage show in Zone 7 unfolded under the golden warmth of the dazzling Sun. Following a moment of reflection to pay respects to the recent tragedies that shook our conscience, Felicia Elvin set the tone, astonishing everyone with her uplifting performance of the British anthem. The awe-struck audiences took their seats and were blown away by the beautiful array of cultural performances that followed

Surrounding the stage were designated zones to cater for all ages and tastes. The ladies among the crowd relished in some well-deserved pampering including intricate henna designs, decorative nail art, relaxing head and shoulder massages and mini-beauty treatments at ‘Beauty Treats’ (Zone 1).

The ‘Kids Corner’ in Zone kept all the children amused with fun and adventurous activities including bouncy castles, soft play, go-karts, face painting and glitter tattoos. Magic Billy captivated the children with stunning visual magic, ventriloquism, balloon modelling, puppets and even a floating table!

 

 

 

 

‘Street Food Stalls’ in Zone 3 bordered one end of the park with the tastiest, mouthwatering cuisine from different cultures. The variety of indulgent delicacies included a live dosa stall, luxury home-baked cakes, a sizzling summer BBQ, cassava and fish curry and homemade pickles and sauces. The drinks stall was also popular with lime juice and Indian chai selling super fast.

Zone 4 featured a range of local businesses from handmade candles to Kerala Ayurveda.‘Ready, Set, Go’ (Zone 5) provided guests with the opportunity to compete against each other in various track and field events, e.g. 100m sprint, lemon and spoon races, sack races, tug-of-war, uriyadi and even 60+ walking races.

The footballers and cricketers among the crowd gravitated towards Zone 6 – ‘Play like a Champion’. The 2-wicket tournament conducted by UKMCL and the 7-A-Side football tournament led by MAUK both saw broad participation from young people amongst the crowd.

Raffle prizes included a Michael Kors Ladies Watch worth £150, a £100 cash prize sponsored by Solanki Chemist, a sandwich maker worth £50 sponsored by Adukala Restaurant.

 

 

 

 

 

Throughout planning and preparation stages as well as on the day, MAUK had overwhelming volunteer support, which is undoubtedly paramount to the ongoing success at MAUK.  The passion, commitment and teamwork of the core group were the catalysts of the sensational results. Keralolsav 2017 was the most extensive outdoor gathering MAUK have organised to-date and MAUK has most definitely raised the bar of what to expect from the next outdoor event. Lead Director Aji Gangadharan proved that by actively encouraging new and innovative ideas, networking with people from different sectors of the community and building on the strengths and diverse skills of team members, we could see initial ideas manifest into something spectacular.

Keralolsav 2017 offered a full-package of family entertainment, which wouldn’t have been possible without our supportive sponsors.

MAUK are already evaluating the event, analysing feedback and making preparations for next year’s outdoor event. We warmly welcome your ideas and opinions and look forward to your participation.

 

 

 

 

 

 

 

 

Keralolsav 2017 Credits

Main Coordinator

Aji Gangadharan

Lead Volunteer

Jasline Shimmy Antony

Sub-committee

Sreekumar Kunjuraman, Nishar V Nadh, Anil Edavana, Jashwin Antony,

Sruthi Ravi, Anil Velu, Jasline Antony, Raveendran Nair, Nishar V Nadh & Sreejith Sreedharan

Volunteers

Aswathy Sasidharan, Vijay Gopi, Jestin Simon, Harilal Vasavan,

Anila Nair, Jaswina Alexy Antony,Jennifer Pereira, Ellis, Linette Simon, Shesy, Mithun Mohan,

Noushad, Raji Gangadharan, Ignatious Gomes, Binu Ramakrishnan, Sojan Erumely, Mohandas Madavanandan

Compere

Jasline Shimmy Antony

Stage Programmes

Hip Hop | Ajay Nair

Song | Megha Manoj

Song | Natasha Nelson

Chenda  Fusion | MAUK

Kathak | Ashlyn Mathews

Steel Pan | Justin Richardson

Kavadiattam | Tamil Sangam

National Anthem | Felica Elvin

Instrumental Fusion| Mithun Mohan

Garba and Bhangra | Rasaleela Dancers

Ecudorian Dance | Grupo Raices Tungurahua,

Mohiniattam and Kuchipudi | Shruthi Kalamandalam

Thiruvathira & Bollywood dance |Saathvika Dance & Art Academy

 Food Stalls

Biriyani Stall | Ani & Team

Savory Stall |Usha Sudheer

Cake Stall |Anitha Sreekumar

Kerala Specialty food | Thattukada, East Ham

BBQ | Nihas, Aloshy, Mohandas – Taste Malabar

Snacks, Tea & Lime juice | Jayachandran &Team

Variety Stalls

SBI

Ring 2India

Owl Financiers

Kerala Ayurveda

Swayam Properties

Do You Own Your Life

Crosspay Money Transfer

Beauty Treatments by Swapna Libi

 

Video coverage and broadcasting

Garshom TV

Live Radio broadcast

London Malayalam Radio (LMR)

Photography

Rajeev Anandan

Sreekimar Kunjuraman

Technical Support

Oasis Digitals

Sojan Erumely

Anupama Vasanth

 

Main Sponsor

Swayam Property Services

Other sponsors

CrossPay

Neil Travels

SAM Travels

Allukkas | London

GreenStop Grocers

State Bank of India

Raffle sponsors

Solanki Chemist

Adukkala Caterers

Keralolsav 2017 General

Keralaosav 2017 Sports & Games

Keralalolsav 2017 – Stage Show

Family Fun Day 2016

ശ്രീ. പ്രഭാ വർമ്മ

ഇക്കൊല്ലത്തെ പത്മപ്രഭ പുരസ്കാരമടക്കം, ധാരാളം ദേശീയ സംസ്ഥാന അവാർഡുകൾക്ക് അർഹനായ പ്രമുഖ കവിയും, പ്രഭാഷകനും, മാധ്യമ പ്രവർത്തകനുമായ ശ്രീ. പ്രഭാ വർമ്മ നാളെ വൈകീട്ട് ലണ്ടനിലെ ‘കേരള ഹൌസി’ൽ അതിഥിയായി എത്തുന്നൂ…

‘മലയാളി അസോസിയേഷൻ ഓഫ് ദി യു .കെ.’ യുടെ ആഭിമുഖ്യത്തിൽ, ‘കട്ടൻ കാപ്പിയും കവിത ‘ കൂട്ടായ്മയും, ‘കൗമുദി യൂറോപ്പും ‘, ‘കല ‘യും സംയുക്തമായി ചേർന്നാണ് ഈ കവിയുടെ പ്രഭാഷണത്തിന് വേദിയൊരുക്കുന്നത്…

എല്ലാ കലാ സാഹിത്യ – രാഷ്ട്രീയ സ്നേഹികളെയും ഈ സദസ്സിൽ പങ്കെടുക്കുവാൻമതി ക്ഷണിച്ചു കൊള്ളുന്നൂ…

കവിയും, പത്രപ്രവർത്തകനും, പ്രഭാഷകനുമായ പ്രഭാ വർമ്മയുടെ ഒരു ലഘു ജീവത രേഖചിത്രം താഴെ കുറിക്കുന്നു..

1959 – ൽ ജനനം. ചങ്ങനാശ്ശേരി എൻ.എസ്‌.എസ്. ഹിന്ദു കോളജിൽനിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദം. മധുര കാമരാജ്‌ യൂനിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദപഠനം. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിൽനിന്ന്‌ എൽ.എൽ.ബി.

സൗപർണിക, അർക്കപൂർണിമ, ചന്ദനനാഴി, ആർദ്രം എന്നിവ കാവ്യസമാഹാരങ്ങൾ.

‘പാരായണത്തിന്റെ രീതിഭേദങ്ങൾ’ എന്ന പ്രബന്ധസമാഹാരവും ‘മലേഷ്യൻ ഡയറിക്കുറിപ്പുകൾ’ എന്ന യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

സാഹിത്യ അക്കാദമി അവാർഡ്‌, മഹാകവി പി പുരസ്‌കാരം, ചങ്ങമ്പുഴ അവാർഡ്‌, കൃഷ്‌ണഗീതി പുരസ്‌കാരം, വൈലോപ്പിളളി അവാർഡ, മൂലൂർ അവാർഡ്‌, അങ്കണം അവാർഡ്‌, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌. പത്രപ്രവർത്തനരംഗത്ത്‌ മികച്ച ജനറൽ റിപ്പോർട്ടിങ്ങിനുളള സ്‌റ്റേറ്റ്‌ ഗവൺമെന്റ്‌ അവാർഡ്‌, ഇംഗ്ലീഷ്‌ ഫീച്ചറിനുളള കെ.മാധവൻകുട്ടി അവാർഡ്‌, പൊളിറ്റിക്കൽ റിപ്പോർട്ടിങ്ങിനുളള കെ.സി.സെബാസ്‌റ്റ്യൻ അവാർഡ്‌ (യേണകമറ റ്റമവാ) എന്നിവയും ലഭിച്ചിട്ടുണ്ട്‌.

റഷ്യ, വടക്കൻകൊറിയ, മലേഷ്യ, യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സ്‌, ഖത്തർ, ചൈന, പാകിസ്‌ഥാൻ തുടങ്ങിയ രാഷ്‌ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌. കോമൺവെൽത്ത്‌ സമ്മേളനം, ചേരിചേരാ ഉച്ചകോടി, ജി-15 ഉച്ചകോടി തുടങ്ങിയ അന്താരാഷ്‌ട്ര സമ്മേളനങ്ങൾ റിപ്പോർട്ട്‌ചെയ്‌തിട്ടുണ്ട്‌. പന്ത്രണ്ട്‌ വർഷം ദേശാഭിമാനിണ ദൽഹി ബ്യൂറോയിൽ ലേഖകൻ ആയിരുന്നു…

പ്രഭാ വർമ്മയുടെ പ്രധാന പുസ്തകങ്ങൾ
*****************************************
സന്ദേഹിയുടെ ഏകാന്തയാത്ര
രതിയുടെ കാവ്യപദം
ശ്യാമമാധവം
അവിചാരിതം
കാലപ്രയാഗ
ആർദ്രം… etc

ഇനി നമുക്ക് കഥകളി ആസ്വദിക്കാം … കഥയറിഞ്ഞ് ആട്ടം കാണാം

 

ഈ വരുന്ന നവംബറിൽ 11 -ന് ലണ്ടനിലുള്ള ബാർക്കിങ്ങിൽ കലയുടെ നവാനുഭൂതികൾ ആസ്വാദകർക്ക് മുന്നിൽ വാരിവിതറികൊണ്ട്’ മലയാളി അസോസ്സിയേഷൻ ഓഫ് ദി യു .കെ’  , ‘ചേതന കഥകളി കമ്പനി’യുമായി ചേർന്ന് കാഴ്ച്ചവെക്കുന്ന കലാവിരുന്നാണ് , നാട്ടിൽ നിന്നും വന്നെത്തിയ പ്രശസ്തരായ ഒമ്പത് കഥകളി കലാകാരന്മാരടക്കം , ‘റിപ്പിൾ സെന്റർ’ രംഗമണ്ഡപത്തിൻ അരങ്ങിൽ നവരസങ്ങളോടെ അവതരിപ്പിക്കപ്പെടുന്ന ഇരയിമ്മൻ തമ്പി രചിച്ച  ആട്ടക്കഥയായ ‘ദക്ഷയാഗം’ എന്ന കഥകളി …!

പുരാതനകാലത്ത് നമ്മുടെ നാട്ടിലെ നല്ല കഴിവുള്ള കലാകാൻമാരുടെ മനോധർമ്മത്തിൽ വിരിഞ്ഞ അതിമനോഹര ഉടയാടകളും , വർണ്ണക്കോപ്പുകളും അണിഞ്ഞ് , നടന വിസ്മയങ്ങളാൽ നവരസങ്ങൾ ശരീര ചലനങ്ങളിൽ ആവിർഭവിപ്പിച്ച് , ചിട്ടപ്പെടുത്തിയ ചുവടുവെപ്പുകളിലൂടെ അനേകം കൈമുദ്രകളിലൂടെ ,നിരവധി രൂപഭാവങ്ങളിലൂടെ- അലങ്കാര സമൃദ്ധമായ , സാഹിത്യ സമ്പുഷ്ടമായ –  പല കാവ്യ വല്ലഭരാലും രചിക്കപ്പെട്ട ആട്ടക്കഥകൾ ;ശ്ലോകങ്ങളായും , മറ്റും – താളവും , മേളവും  , വെളിച്ചവും സമന്വയിപ്പിച്ച് ചൊല്ലിയാടി കളിക്കുന്ന ഒരു ശ്രേഷ്ഠമായ സമ്പൂർണ്ണ കലാരൂപം തന്നെയാണ്  അനേകം കലാകാരന്മാർ ചേർന്നവതരിപ്പിക്കുന്ന കഥകളി …

ചെറു പ്രായം  മുതൽ തന്നെ കഠിനമായ പരിശീലന കളരികളും ,അഭ്യാസങ്ങളും നേടിയെടുത്താണ് ഓരോ കഥകളി കലാകാരനും നല്ല മെയ്‌വഴക്കവും , അഭിനയത്തികവുമൊക്കെയായി അരങ്ങത്ത് വന്ന്  കലാവിസ്മയങ്ങൾ തീർത്ത്  കാണികളുടെ കണ്ണും  , കാതും , മനവുമൊക്കെ നിറയ്ക്കുന്നത് …!

പക്ഷെ പണ്ട് കാലത്ത് മേലാളരും , തമ്പുരാക്കന്മാരുമൊക്കെ പരിപാലിച്ചാസ്വദിച്ച് ,സംരക്ഷിച്ച് കാത്തുസൂക്ഷിച്ച നമ്മുടെ വളരെ ശ്രേഷ്ഠമായ കഥകളി സ്വരൂപങ്ങൾ , ഇന്ന് സാധാരണക്കാരനിലേക്ക് ഇറങ്ങിവന്നപ്പോൾ ഈ കലാരൂപത്തിനും , കലാകാരന്മാർക്കും അപചയം വന്നുതുടങ്ങി…

കേരളപ്പിറവിക്കും മറ്റും സന്ദേശങ്ങൾ കൈമാറുമ്പോഴും , ഘോഷയാത്രകളിൽ കേരളത്തിന്റെ പ്രതീകം ഉയർത്തിപ്പിടിക്കുവാനും  , ഓണാഘോഷചടങ്ങുകളിൽ മാവേലിയോടൊപ്പം വേഷം കെട്ടി നിറുത്താനുമൊക്കെയുള്ള വെറും കോലങ്ങളും ,’ഐക്കണു’കളുമൊക്കെയായി അധപ്പതിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് കഥകളി കലാകാരന്മാരും ,ക്യാരിക്കേച്ചറുകളും … !

കഥകളി ശരിക്കും  ആസ്വദിക്കാനുള്ള ഒരു കലാരൂപമാണ് ….അതും  കേരളത്തിന്റെ സ്വന്തം എന്നു പറയാവുന്ന ഒരു ലോകോത്തമ കലാരൂപം …!കഥകളിയുടെ ഈറ്റില്ലമായ കേരളത്തിലേതടക്കം ,ഒട്ടുമിക്ക പ്രവാസി മലയാളികളും  ഇന്നൊക്കെ കഥകളി  ആസ്വദിക്കുവാൻ മിനക്കെടുന്നില്ല  …!

കൈമുദ്രകൾ മനസ്സിലാക്കേണ്ടാത്ത  ; രാഗ നിശ്ചയം വേണ്ടാത്ത  ;പ്രതീക വ്യാഖ്യാന ശേഷിയോ പ്രത്യേക രീതിയിലുള്ള ഹൃദയ സംസ്കാരമോ ആവശ്യമില്ലാത്ത  അപ്പപ്പോൾ വിനോദം പ്രധാനം ചെയ്യുന്ന സോഷ്യൽ മീഡിയ തട്ടകങ്ങളും , സിനിമാക്കാരും , കോമഡിക്കാരും ,സിനിമാപ്പാട്ടുകാരും  ,സമൂഹത്തിലെനിറം കെട്ട  മത /രാഷ്ട്രീയക്കാരുമൊക്കെയാണ് ഇന്നുള്ള ഭൂരിഭാഗം ആളുകളുടെയും ആരാധ്യർ …

സിനിമാ താരങ്ങളെയും ,മറ്റു മത രാഷ്ട്രീയ മേലാളന്മാരെയുമൊക്കെ  തികഞ്ഞഅനുഭാവ പക്ഷത്തോടെ കൊണ്ടുനടക്കുന്ന  മലയാളികൾ , കഥകളി പോലുള്ള സാംസ്കാരിക തനിമയുള്ള കലാരൂപങ്ങളെ കോട്ടം കൂടാതെ കൊണ്ട് നടക്കുന്ന കലാസ്നേഹികളെയും പരിഗണിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണിപ്പോൾ … !

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളോളമായി യു.കെയിൽ അങ്ങോളമിങ്ങോളം കഥകളിയുടെ നാനാതരം രംഗാവതരണ പര്യടനങ്ങൾ , നാട്ടിൽ നിന്നുള്ള പ്രശസ്ത കഥകളി കലാകാരന്മാരെ കൊണ്ടുവന്ന് സംഘടിപ്പിക്കാറുള്ള  ചേതന കഥകളി കമ്പനി ഇക്കൊല്ലം 2017 -ൽ നടത്തുന്ന കഥകളി ടൂറിൽ അവതരിപ്പിക്കുന്നത്  ഇരയിമ്മൻ തമ്പി രചിച്ച  ‘ ദക്ഷയാഗം’ ആട്ടക്കഥയാണ് …

അന്നും  ഇന്നും പറയുന്ന ഒരു പഴമൊഴിയാണല്ലൊ ‘കഥയറിയാതെ ആട്ടം കാണരുത് ‘എന്നത് . ഇന്നും മലയാളത്തിന്റെ സാംസ്കാരിക തനിമ ഒട്ടും നഷ്ടപ്പെടാതെ തന്നെ  , രംഗമണ്ഡപങ്ങളിൽഅവതരിപ്പിക്കപ്പെടുന്ന , ആഗോളതലത്തിലുള്ള ഏതൊരു ക്‌ളാസിക് കലകളേക്കാളും മികച്ചുനിൽക്കുന്ന നമ്മുടെ കഥകളി അരങ്ങുകളിൽ നിന്നും ഉടലെടുത്തതാണ് ഈ പഴഞ്ചൊല്ല്‌  …!

യു. കെ – യിലുള്ള കലാചേതന അവരുടെ പര്യടനത്തിന്റെ ഭാഗമായി  ‘ദക്ഷയാഗ’വുമായി  നവംബർ 11 നു നമ്മെ തേടി വരുന്നു.അതു പൂർണമായി ഉൾക്കൊള്ളാൻ നമുക്കു ശ്രമിച്ചു തുടങ്ങാം. കഥകളിയെ അറിയാൻ ശ്രമിക്കാം. അന്നേ ദിവസം ബാർക്കിങ്ങിലെ റിപ്പിൾ സെന്ററിലേക്ക് വരൂ  … നമ്മുക്ക് ഏവർക്കും കഥകളി കൺകുളിർക്കെ കണ്ട് ആസ്വദിക്കാം …

ഇനി കഥയറിഞ്ഞ് ആട്ടം  കാണാം 

പ്രിയൻ പ്രിയവ്രതൻ താഴെ എഴുതിയിട്ട ദക്ഷയാഗത്തിന്റെ പൂർണ്ണ അവതരണ കഥ കൂടി വായിച്ചതിന് ശേഷം ,നമുക്കേവർക്കും ഇത്തവണ  കഥയറിഞ്ഞ്  ആട്ടം കാണാം , കാണണം …പൂർണമായി മനസ്സിലാക്കാൻ ഒരുപക്ഷെ അൽപ്പം മിനക്കേടുണ്ടെങ്കിലും, ജീവിതത്തിൽ ഒരിക്കലെങ്കിലും അതു നേരിട്ടു അനുഭവിക്കുക. മരിക്കും മുൻപ്ചെ യ്തിരിക്കേണ്ട 50 കാര്യങ്ങളുടെ പട്ടികയിൽ ഏതെങ്കിലും വെള്ളക്കാരൻ കഥകളി ഉൾപ്പെടുത്തിയാൽ മാത്രമേ അതൊന്നു കാണുകയൊള്ളു എന്ന വാശി നമുക്കു കളയാം…

 

അഞ്ചു വേഷക്കാർ അരങ്ങിലും രണ്ടു പാട്ടുകാരും, ചെണ്ടയും മദ്ദളവും അടങ്ങുന്ന സമ്പൂർണ്ണമായ ഒരു സംഘമാണ് ദക്ഷയാഗം അവതരിപ്പിക്കുന്നത്…സാധാരണ ഒന്നോ രണ്ടോ പേർ രംഗത്തും പിറകിൽ ‘സി.ഡി’ യിൽ പാട്ടുമായുള്ള ‘എക്കണോമി’ അവതരണമാണ് നമ്മളെപ്പോലുള്ള വിദേശികൾക്കുലഭിക്കുന്നത്. ചുട്ടി കുത്തുന്നതു നേരിട്ടു കാണാൻ അവസരമുണ്ട്. കഥയും കഥാ സന്ദർഭങ്ങളും കാഴ്ചക്കാരോട്‌ വിശദീകരിച്ച ശേഷമാണ് അവതരണം. ഈ അപൂർവ അവസരം ദയവായി നഷ്ടപ്പെടുത്താതിരിക്കുക.

അവതരണത്തിന്റെ ഘട്ടങ്ങൾ

കേളികൊട്ട് –

ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങല എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള മേളം.

ഇതു സന്ധ്യയോടെ നടത്തുന്നു. കഥകളി ഉണ്ടായിരിക്കും എന്നുള്ളതിനുള്ള അറിയിപ്പാണ് ഇത്.
ഇരുട്ടുമ്പോൾ വിളക്കു വയ്ക്കുന്നു. അതിനുശേഷം

മേളക്കൈ –

മദ്ദളവും, ഇലത്താളവും, ചേങ്ങലയും ഉപയോഗിച്ചുള്ള മേളം. അതിനുശേഷം മദ്ദളത്തിനു മുൻപായി തിരശീല പിടിക്കുന്നു.

തോടയം –

പ്രായേണ തുടക്കാക്കാരായ കളിക്കാർ ഈശ്വരപ്രാർഥനാ പരമായ ഗാനങ്ങൾക്ക് അനുസരിച്ചു അമർന്നാടുന്നു.
പാട്ടുകാർ വന്ദന ശ്ലോകം ചൊല്ലുന്നു.

പുറപ്പാട്-

പ്രധാനമായ കഥാപാത്രം മറ്റു ചില വേഷങ്ങളോടൊപ്പം

ശംഖധ്വനി, ആലവട്ടം, മേലാപ്പ് എന്നിവയോടുകൂടി രംഗ പ്രവേശം ചെയ്യുന്നു.
ഭാഗവതർ പുറപ്പാടു ശ്ലോകം ചൊല്ലുന്നു.
ചെണ്ട, മദ്ദളം, ചേങ്ങല, ഇലത്താളം ഇവ ചേർന്നുള്ള മേളം ആരംഭിക്കുന്നു.
മേളപ്പദം അഥവാ മഞ്ജുതര –

ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലെ ” മഞ്ജുതര കുഞ്ജ തല…”

എന്നു തുടങ്ങുന്ന പദം ചൊല്ലുന്നു. അരങ്ങിൽ മേളക്കാർ മാത്രം. തിരശീല

ഉണ്ടായിരിക്കില്ല. മേളക്കാർ തങ്ങളുടെ സാമർഥ്യം പ്രകടിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു.
ഇനി കഥ ആരംഭിക്കുകയായി.

ദക്ഷയാഗം കഥ 

ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം കഥ ഇപ്രകാരമാണ്…ബ്രഹ്മപുത്രനായ ദക്ഷന് നദിയിൽ നിന്നും ഒരു പെൺകുഞ്ഞിനെ കിട്ടുന്നു. ആകുഞ്ഞിനെ സതി എന്നു പേരിട്ടു വളർത്തുന്നു. സതി ശിവനെ വരിക്കുന്നു. വിവാഹ കർമ്മത്തിനു ശേഷം ഔപചാരികമായി യാത്ര പറയുക പോലും ചെയ്യാതെ ശിവൻ പോകുന്നു. ഇത് ദക്ഷനിൽ നീരസത്തിനു കാരണമായി തീരുന്നു. ശിവ സതിമാർ കൈലാസത്തിൽ പാർക്കുന്നു. ദക്ഷൻ ശിവ സതിമാരെ ക്ഷണിക്കാതെ ഒരു യാഗം നടത്താൻ തീരുമാനിക്കുന്നു. ശിവന്റെ താല്പര്യത്തിനു വിരുദ്ധമായി സതി യാഗത്തിനു പോകുന്നു. യാഗശാലയിൽ വച്ച് സതിയെ ദക്ഷൻ ആക്ഷേപിച്ചു മടക്കുന്നു.മടങ്ങി ശിവ സന്നിധിയിൽ എത്തിയ സതി പരാതി പറയുന്നു.പ്രതികാരം ചെയ്യാം എന്നു പറഞ്ഞു ശിവൻ സതിയെ സാന്ത്വനപ്പെടുത്തുന്നു.സതി ഭദ്രകാളിയെ സൃഷ്ഠിക്കുന്നു. ശിവൻ തന്റെ സൈന്യാധിപനായ വീരഭദ്രനോട് ദക്ഷന്റെ യാഗം നശിപ്പിക്കാൻ ആവശ്യപ്പെടുന്നു. യാഗശാല ഭദ്രകാളിയും , വീരഭദ്രനും കൂടി നശിപ്പിക്കുന്നു. ദക്ഷന്റെ ശിരച്ഛേദം ചെയ്യുന്നു. ഇതിൽ സതി ദുഃഖിതയാകുന്നു. കഴുത്തിന് മുകളിൽ ആടിന്റെ ശിരസ്സ് വച്ചുകൊണ്ടു ശിവൻ ദക്ഷനെ പുനർ ജനിപ്പിക്കുന്നു.അനന്തരം സതി അഗ്നിപ്രവേശം ചെയ്യുന്നു. സതിയോടുള്ള അഗാധ പ്രണയം നിമിത്തം,ശിവൻ സതിയ്ക്ക് പാർവ്വതിയായി പുനർജ്ജന്മം നൽകുന്നു. പാർവതി ശിവന്റെ ഭാര്യ ആയിത്തീരുന്നു…ഭാഗവതത്തിലും മഹാഭാരതത്തിലും പ്രദിപാതിച്ചിട്ടുള്ള ദക്ഷയാഗംമൂല കഥിയിൽ തന്നെ അന്തരങ്ങൾ ഉണ്ട്. ഇരയിമ്മൻ തമ്പി തന്റെദക്ഷയാഗം ആട്ടക്കഥയിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.ഉദാഹരണത്തിന് ഭാഗവതത്തിൽ ദക്ഷന് പ്രസൂതിയിൽ ജനിച്ച പതിനാറാമത്തെകുട്ടിയാണ് സതി. മഹാഭാരതത്തിൽ പാർവതി ശിവനോട് ചോദിക്കുന്നു “എന്താണ്അങ്ങയെ ക്ഷണിക്കാതെ ദക്ഷൻ യാഗം നടത്തുന്നത്?” പാർവതിയുടെ വാക്കുകൾ കേട്ടുശിവൻ കോപാകുലനാകുകയും യാഗം അലങ്കോലപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിൽഅനേകം വ്യതിയാനങ്ങൾ കണ്ടെത്താവുന്നതാണ്. [ഭാഗവതവും ഭാരതവും വ്യാസ വിരചിതമായിപരക്കെ അറിയപ്പെടുന്നു എന്നത് മറ്റൊരു തർക്ക വിഷയമാണ്]

സീനുകൾ

സീൻ : 1

കുളിക്കാനായി നദിയിൽ പോയപ്പോൾ ഒരു സുന്ദരിയായ പെൺ കുഞ്ഞിനെ കിട്ടിയതും,അവളെ സതി എന്നു പേരിട്ടു വളർത്തി വലുതാക്കിയതും സതിയുടെ വിവാഹത്തിനു തൊട്ടു മുൻപുള്ള വേളയിൽ രാജാവായ ദക്ഷനും , പത്നിയും ഓർക്കുന്നു.

സീൻ  : 2

ശിവ സതിമാരുടെ വിവാഹം. ശിവനും സതിയും ദക്ഷനോട് യാത്ര ചോദിക്കാതെ വേദിയിൽ നിന്നും പുറപ്പെടുന്നു. ദക്ഷൻ കോപിക്കുന്നു. ശിവ സതിമാരെ ക്ഷണിക്കാതെ ഒരു യാഗം നടത്തി പ്രതികാരം വീട്ടാൻ ദക്ഷൻ തീരുമാനിക്കുന്നു.

സീൻ  : 3

ശിവൻ ദേവന്മാരുടെ ദേവനാണെന്നും സൂക്ഷിക്കണമെന്നും ഇന്ദ്രൻ ദക്ഷനു മുന്നറിയിപ്പു കൊടുക്കുന്നു.അതു പരിഗണിക്കാതെ ദക്ഷൻ യാഗത്തിനുള്ള ഒരുക്കങ്ങൾ തുടരുന്നു.

സീൻ  : 4

പിതാവു നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ സതി ശിവനോടു അനുമതി തേടുന്നു. ആക്ഷേപിക്കപ്പെടുകയും പരിത്യജിക്കപ്പെടുകയും ചെയ്യുമെന്നു ശിവൻ സതിക്കു മുന്നറിയിപ്പു നൽകുന്നു. തന്റെ കുടുംബാംഗങ്ങളെ കാണാനുള്ള അവസരമാണിത് എന്നും അതുകൊണ്ടു തനിക്കു പോകണം എന്നും സതി പറയുന്നു. അനന്തരം ശിവൻ അനുവദിക്കുന്നു. സതി യാഗത്തിനു പോകുന്നു.

സീൻ  : 5

സതി എത്തിച്ചേരുമ്പോൾ ദക്ഷൻ പൂജ ചെയ്യുകയാണ്. കോപിഷ്ടനായ ദക്ഷൻ സതിയെ ഭൽസിക്കുകയും താൻ അവളുടെ പിതാവല്ല എന്നും യാഗ വേദിയിൽ നിന്നും പുറത്തുപോകണമെന്നും ആവശ്യപ്പെടുന്നു.

സീൻ  : 6

തിരികെ എത്തിയ സതി തനിക്കുണ്ടായ അപമാനം ശിവനോട് വിവരിക്കുന്നു. ശിവൻ സതിയെ സാന്ത്വനപ്പെടുത്തുന്നു. പ്രതികാരം ചെയ്യുമെന്നു പറയുന്നു. സതി തന്റെ കോപത്തിൽ നിന്നും സൃഷ്ട്ടിച്ച ഭദ്രകാളിയോടൊപ്പം , ശിവൻ തന്റെ സൈന്യാധിപനായ വീരഭദ്രനെ യാഗം തകർക്കുവാനും, ദക്ഷനെ കൊല്ലുവാനും ചുമതലപ്പെടുത്തി പറഞ്ഞയക്കുന്നു.

സീൻ  : 7

വീരഭദ്രനും , ഭദ്രകാളിയും പ്രവേശിക്കുമ്പോൾ ദക്ഷൻ യാഗം തുടരുന്നു. ശിവനോടുള്ള ആദരം കാട്ടാൻ അവർ ദക്ഷനോട് ആവശ്യപ്പെടുന്നു. നിരസിച്ച ദക്ഷന്റെ ശിരച്ഛേദം വീരഭദ്രൻ ചെയ്യുന്നു.

സീൻ  : 8

ദയ തോന്നിയ ശിവൻ ദക്ഷനു ജീവൻ തിരികെ നൽകാമെന്ന് സതിക്ക് ഉറപ്പുനൽകുന്നു. അനന്തരം ആടിന്റെ ശിരസ്സ് വച്ചു ദക്ഷനെ പുനർജനിപ്പിക്കുന്നു. ദക്ഷൻ ശിവനോടു മാപ്പപേക്ഷിക്കുന്നു. പുഷ്പങ്ങൾ അർപ്പിക്കുന്നു. ശിവൻ ദക്ഷനെ അനുഗ്രഹിക്കുന്നു.

കഥകളി വേഷങ്ങൾ

പച്ച :

മുഖത്ത് പച്ച നിറം മുന്നിട്ടു നിൽക്കുന്നു. സാത്വിക കഥാപാത്രങ്ങളെയും സാത്വിക-രാജസ മിശ്രിത കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ ഉപയോഗിക്കുന്നു.

ഉദാഹരണം: കൃഷ്ണൻ, രാജാക്കന്മാർ.

കത്തി :

മുഖത്ത് അടിസ്ഥാന നിറം പച്ചയാണെങ്കിലും മുകളിലേക്ക് പിരിച്ചു വച്ച മീശ പോലെ ചുവന്ന നിറത്തിലുള്ള അടയാളം ഉണ്ടായിരിക്കും.

മൂക്കിന്റെ തുമ്പിലും, നെറ്റിയുടെ മധ്യത്തിലും വെളുത്ത ഗോളങ്ങൾ  ഉണ്ടായിരിക്കും. ശൗര്യമുള്ള ദുഷ്ട കഥാപാത്രങ്ങളെ അവതരിക്കിപ്പൻ ഉപയോഗിക്കുന്നു.

ഉദാഹരണം: രാവണൻ.

താടി :

മുഖത്ത് താടി ഉണ്ടായിരിക്കും. ചുവന്ന താടി, വെള്ളത്താടി, കറുത്ത താടി എന്നീ വകഭേദങ്ങൾ.

ചുവന്ന നിറം താഴെയും, കറുപ്പ് നിറം മേൽ ഭാഗത്തുമായി മുഖം അലങ്കരിക്കുന്നത് ചുവന്ന താടി.

ഉദാഹരണം: ബാലി.

വെള്ളത്താടി കുറച്ചുകൂടി സാത്വിക കഥാപാത്രമായിരിക്കും.

ഉദാഹരണം: ഹനുമാൻ.

കറുത്ത താടി : വേട്ടക്കാർ, വനവാസികൾ തുടങ്ങിയവർക്കായി ഉപയോഗിക്കുന്നു.

കരി :

മുഖത്ത് അടിസ്ഥാന നിറം കറുപ്പ്. വെള്ളയും ചുവപ്പും നിറത്തിൽ അടയാളങ്ങൾ

ഉണ്ടായിരിക്കും. നീച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്നു. ആൺകരിയും  പെൺകരിയും ഉണ്ട്.

ഉദാഹരണം: ശൂർപ്പണഖ.

മിനുക്ക്‌ :

മുഖത്ത് മഞ്ഞ നിറം. സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും ഉപയോഗിക്കുന്നു.

ഉദാഹരണം: ദമയന്തി, നാരദൻ.

ഇവയിൽ ഉൾപ്പെടാത്ത പതിനെട്ടോളം പ്രത്യേക വേഷങ്ങളും ഉണ്ട്.

ഉദാഹരണം: ഹംസം, ജടായു , മുതലായവ

അരങ്ങിലും അണിയറയിലും

ദക്ഷൻ               :  കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ
സതി                 :  കലാമണ്ഡലം വിജയകുമാർ
ശിവൻ               :  കലാമണ്ഡലം കുട്ടികൃഷ്ണൻ
വീരഭന്ദ്രൻ          :  കലാമണ്ഡലം സോമൻ
ഭദ്രകാളി             :  കോട്ടയ്ക്കൽ ദേവദാസൻ
പാട്ടുകാർ            :  കലാമണ്ഡലം മോഹനകൃഷ്ണൻ
പാട്ടുകാർ            :  കലാമണ്ഡലം രാജേന്ദ്രൻ
ചെണ്ട               :  സദനം രാമകൃഷ്ണൻ
മദ്ദളം                :  കലാമണ്ഡലം രാജനാരായണൻ
ചുട്ടി                  :  കലാമണ്ഡലം ബാർബറ വിജയകുമാർ
വസ്ത്രം               :  കലാചേതന
സാങ്കേതികം     :  ടോം ബ്ലാക്മോർ

Viewing & Funeral Arrangements of Mrs T.Sarojini

Viewing & Funeral Arrangements of Mrs T.Sarojini on 17/10/2017

Mrs T. Sarojini (Wife of late Sreedharan) (78) peacefully passed away on Thursday, 12/10/2017 afternoon at her home, 49 Greenside Road, Croydon, CR03PQ.  Her native place is Chirayinkil, Panayara Vilakom, Koonthalloor ,Kerala. She arrived in UK on 1979.

She is survived by her daughters, Shylaja Kumari, Kanakamma and sons Rajan Subhash and Sabu, in-laws and grandchildren

The funeral arrangement is as follows: –

Tuesday 17th October 2017 – The religious ceremony and viewing will take place at her residence between 2:30 pm and 3:30 pm. Hearse leave to the cemetery at 3:30pm.

The funeral service will take place at Croydon Crematorium, East Chapel, Mitcham Road, Croydon, CR9 3AT at 3:45pm followed by refreshment at St. Jude church hall, Thornton road, Thornton Heath, CR7 6BA (corner to Limpsfield Avenue)

For further details, please contact

Rajan:          07515123274 (son)

Subhash:     07879877719 (son)

Sabu:           07713110954 (son)

 

Mr Prabhakaran Nair (Unni Pillai)

Funeral arrangements for Mr Prabhakaran Nair (Unni Pillai)

On Saturday 7th October 2017

Rituals will commence at home at 10am.

 

Address:
Flat 1, St James court,
St James Road,
Croydon, Surrey,
CR0-2SE

Cremation service will take place at 11.45am

Address:
Mitcham Road Cemetery and Crematorium,
East Chapel,
Mitcham Road,
Croydon, Surrey,
CR9-3AT
(Sat-nav postcode CR7-6BB)

After the service the family would like you all to join us at,

Address:
Humdard Centre Croydon,
Mayfield Road,
Thornton Heath,
Surrey
CR7-6DN

For further information please contact

Jayakumar – 07453 486 368 (Son)
Shiji – 07980 342 694 (Son)
Sreekumar – 07762 340 171 (Son in law)

Onam 2017 – Photos for report

Dhrishyakala – Gettogether

Onam 2017 – Ganamela

Chenda – Murugan Temple Chariot Festival

Onam 2017 – Dances & Chenda

Onam 2017 – Opening Ceremony

Onam 2017 – Award Ceremony

MAUK Onam 2017

MAUK Onam 2017 – a euphoric celebration of past & present

Click here to view Onam Albums

After several months of preparation, UK’s most prominent and much awaited Onam celebrations – MAUK Swayam PONNONAM 2017, transcended the full capacity audience at Ilford Town Hall to an enchanting and mesmerising world of music and dance blended with tradition and nostalgia.   The celebrations unfolded on Sunday 17 September 2017 from 2.40 pm to 8.40pm with the traditional welcoming of King Mahabeli and the Lighting of the Lamp by MAUK Directors Rajeswari Sadasivan, Sreekumar Kunjuraman, Murali Pillai, Nishar V Nadh and MAUK volunteer Radha Ashokan.  Sudheer Vasudevan, MAUK Chair welcomed the gathering. The opening ceremony was aptly followed by an array of traditional dances performed by MAUK’s in-house artists alongside established local performers.

The opening ceremony dances, which showcased a fusion of Thiruvathira, Margamkalli and Oppana were not only a reminder of the diverse culture and the staunch communal harmony that Kerala is renowned for, but also celebrated the Oneness that the legend of Onam inspires. The scintillating dances were followed by the equally awesome Chenda performance by MAUK Troupe, which fused popular hit songs from yesteryears played on keytar to the rhythmic beats of the Chenda.

Chakyar Koothu by the renowned Pinekulam Narayana Chakyar was a welcoming addition to the variety of cultural programmes staged. This was included as part of MAUK’s commitment to promoting non-popular traditional Kerala Art forms.

Loughton Mayor and MAUK member Cllr Philip Abraham, who was the chief guest at the function, highlighted the exemplary service that MAUK continues to provide to the Malayalee community. Cllr. Philip also presented the prestigious MAUK Educational Awards.  This year the Award for the best GCSE results was won by Alisha Giby from Southampton.  Katelyn Lekshmi Dharmajan came a close second.  Pranav Pillai from Clayhall won the award for the best A-level results whilst Anjana Swayam Kumar from Ilford won the second prize.

MAUK Annual Souvenir ‘JANANI’ was published by the Chief Guest by presenting the first copy to MAUK’s main sponsor Mr. Anil Kumar of Swayam Property Services. The Chief Editor of Janani Mr. Manampoor Suresh thanked the editorial board members- Priyan Sathyavrathan, Jose Antony, Sreekala Nair and Muralee Mukundan for publishing a superb edition. The UK Malayalee Cricket (UKMCL) Awards were also presented at the function. This year’s winners were Global Cricket Club.

The main attraction of this year’s celebrations was the Ganamela by MAUK Nisari Orchestra featuring popular playback singers Najeem Arshad, Roopa Revathi and Vipin Xaviour. Following sweet melodies, Onam songs and violin fusion by Najeem and Roopa, Vipin rocked the house with a blend of Malayalam, Tamil and Hindi fast numbers. When MAUK’s young dancers took the stage while the singers performed the trendy track that has transcended borders ‘Jimikki Kammal’, the atmosphere was ecstatic. The quirky lyrics and contagious dance moves attracted even the normally reserved to their feet. As the dance floor became crowded, they had to shift to the stage!

The celebrations concluded with Vote of Thanks by MAUK Secretary Sreejith Sreedharan.

With such diverse and captivating programmes, this year’s Onam celebration is one to be remembered for a euphoric celebration of past and present, traditional and modern by both the young and old.   This celebration have showcased many new talents, attracted new volunteers and generated wide interest from new faces.

We also received a good response when we requested for honest feedback. Most commended the quality of programmes staged however; there were a few constructive criticisms, which included valuable advice and guidance for future events. We thank all those who have contributed to the superb success of this year’s Onam by providing their valuable opinions, time and effort, performing on stage, assisting with publicity, helping with fund raising and most of all, being present on the day. We request your continued advice, guidance, support and blessings.

Onam 2017 Credits 

Main Coordinators       Nihas Rawther, R Sambasivan

Compere                    Nihas Rawther, Sreedevi

Opening Ceremony & Bharathanatyam:
Presented by MAUK Dance School
Mahabeli – Raveendan Nair
Choreographed by Santosh Nair
Performed by Ashna Vijayan, Christal Jaison, Sanjana Brijesh, Rhia Nair, Shreya Sathyaseelan, Mehak Patel, Shayana Sathyaseelan, Sneaha Sudesan, Nishana Jeyin, Reshma Sankar, Meenakshi Krishnan, Karishma Nair & Santosh Nair

Welcome Dance:
Choreographed by Kalamandalam Sruthi
Performed by – Awaiting details from Nihas/Sruthi

Thiruvathira:
Choreographed by Kalamandalam Sruthi
Performed by Nisha, Leena, Ananthi, Jyothi, Sania, Vinitha  Maya, Divya

Oppana:
Persented by Varnam MAUK
Choreographed by Neha Nihas
Performed by Manisha Shajan, Maria Tony, Neha Rawther, Binitha, Swetha Roy, Sneha Rakesh

Margam Kali:
Choreographed by Ann Mary Thomas
Performed by Alisha Thomas, Dona Rold, Jitsy Mary Jose, Christy Marya Jose, Lidya Joby and Ann Mary Thomas

Dandiya:
Choreographed by Soumya Shaiju
Performed by Rani Reghulal, Ammu Samuel, Joyce Joy, Subha Gentle, Beena Pushkas, Malavika Reghulal, Megha Murali, Greeshma Akhilan, Deepshikha Varshney and Soumya Shaiju

Semi-classicial:
Presented by Anand Media
Choreographed by Kalamandalam Sruthi
Performed by Jona Prakash,  Santoah Nair, Manisha Shajan, Sruthi Sreekumar and Ananya Kishore

Cinematic Dance:
Presented by MAUK Varnam
Choreographed by Shruthi Ravi
Performed by  Arathy Raveendran, Manisha Shajan, Maria Tony, Neha Rawther, Nidisha Saji, Ren Ketan, Shilpa  Raju and Shruthi Ravi

Chenda Fusion:
Presented by MAUK Chenda Troupe
Performed by Vinod Navadhara, Sojan Erumely, Sharun Cherayi, Sudheer Vasudevan, Jaipal Sreedharan, Sanoop, Anil Edavana, Anupama Vasanth, Preena Pillai, Lalitha Pillai, Aswathy Nair, Beena Pushkas

Ganamela:
Presented by MAUK Nisari Ochestra
Musicians: Vinod Navadhara, Mithun Mohan, Santosh Nambiar, Varun Myyanad and Shino Thomas
Singers: Najeem Arshad, Roopa Revathi, Vipin Xaviour

Volunteers:
Anil Velu, Aswathy Sasidharan, Vijay Gopi, Aloshy Mathew, Renji Nihas, Jestin Simon, Harilal Vasavan

Video coverage and broadcasting | MagnaVision

Photography
Rajeev Anandan
Sreekumar Kunjuraman

Technical Support
Oasis Digitals
Sojan Erumely
Anupama Vasanth
Jayapal Sreedharan
Sharun Cherayi
Subashkumar Pillai

Title Sponsor              Swayam Property Services

Other sponsors
State Bank of India
GreenStop Grocers
Allukkas | London
Neil Travels
SAM Travels
Udaya Restaurant

Raffle sponsors
Vita-Grey Contractors Ltd
UK Event life

Educational Award Sponsor | Tectec International

Click here to view Onam Album

‘’മലയാളം മിഷൻ’’ യുകെ ചാപ്റ്ററിന്റെ ഉദ്ഘാടനം കേരളാ ഹൗസിൽ

ലണ്ടൻ∙  ബ്രിട്ടനിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളം പഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് രൂപം നൽകുന്ന മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഉദ്ഘാടനം ഇന്ന്. ലണ്ടനിലെ ഈസ്റ്റ്ഹാമിലുള്ള മലയാളി അസോസിയേഷൻ ഓഫ് യുകെ. (എംഎയുകെ) ഓഡിറ്റോറിയത്തിൽ ( കേരളാ ഹൗസ്) വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന സാംസ്കാരിക മന്ത്രി എ. കെ ബാലൻ യുകെ ചാപ്റ്റർ ഉദ്ഘാടനം ചെയ്യും.

വിവിധ മേഖലകളിലെ മലയാളം പഠനകേന്ദ്രങ്ങളുടെ പ്രവർത്തകരും ഭാഷാ പ്രേമികളും ചടങ്ങിൽ സംബന്ധിക്കും. വരുംദിവസങ്ങളിൽ കെന്റ് ഉൾപ്പെടെയുള്ള വിവിധ മേഖലാ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

മലയാളി അസോസിയേഷൻ യു.കെ.യുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന മലയാളം ക്ലാസുകളുടെ പുന:രാരംഭത്തിനും മലയാളം ലൈബ്രറിക്കും മന്ത്രി ചടങ്ങിൽ തുടക്കം കുറിക്കും.

പാർവതി നായരുടെ മോഹിനിയാട്ടത്തോടെ ചടങ്ങുകൾ സമാപിക്കും.

കേരളാ ഹൌസിന്റെ വിലാസം – 671, റോംഫോർഡ് റോഡ്, ലണ്ടൻ, പോസ്റ്റ് കോഡ് – ഇ12- 5എഡി

പ്രവാസി മലയാളികളുടെ പുതിയ തലമുറയെ മലയാള ഭാഷയും സാഹിത്യവും സംസ്കാരവും പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയുമാണ് മലയാളം മിഷന്റെ ലക്ഷ്യം. ‘’എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’’ എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തിക്കുന്ന മിഷന്റെ പ്രവർത്തനങ്ങൾ ഇപ്പോൾതന്നെ ഗൾഫ് രാജ്യങ്ങളിൽ സജീവമാണ്. ബ്രിട്ടനു പുറമെ അമേരിക്ക, ജർമനി, അയർലൻഡ് ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും മലയാളം മിഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

UK Chapter – Inaugration & Ad Hoc committee

YOUTHS RECOMMEND CHANGES TO MAUK’S ELDERS SERVICE

What’s the best way to get closer to Elders in our community ?

Two teenagers from Ilford,  Aswin Varma & Janish Pillai, recently completed a three month work placement at MAUK focussing on MAUK’s flagship service the Elders Lunch Club.

They spent a month during their summer holidays, working as a volunteer helping run the lunch club and during this time they talked to the Elders who use the service, conducted surveys, produced key findings and recommended improvements to the service. They produced a detailed report, and then on the 27th Oct 12  presented their findings to the MAUK Director Board, who will now look to implementing the recommendations.

Key recommendations were:

  • Listening to the Elders by running quarterly surveys run independently
  • Have more trips
  • Better quality of food (healthier)
  • Modernise the accounting process
  • Look at Private sponsorship to fund the lunch club.

Both Aswin (pictured on the right) and Janish, lead this project in a professional manner (with guidance from professionals in the project management field)– with objectives, project plan, monitoring the plan, report production, graphical representations and presenting their findings via power point presentations to the MAUK board. They feel this project has improved their communication, researching, organisational and presentation skills – which will immensely help them in their future careers e.g. university personal statement, CVs etc. Additionally, it has bought them much closer to the Elders of the community.

If you want to know more about what Aswin and Janish did, and if you are looking for voluntary experience (with a mentor to guide you), MAUK can help. Let us know.

Novel Buds Celebrating the New Look

Creative Petals Celebrating Cultural Excellence

Our Sponsors